എളനാട് കൊലപാതകം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsകൊല്ലപ്പെട്ട സതീഷ്, അറസ്റ്റിലായ ശ്രീജിത്ത്
ചേലക്കര: എളനാട് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പോക്സോ കേസിൽ പരോളിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന കേസിൽ മണിക്കൂറുകൾക്കകം അറസ്റ്റ്. എളനാട് സ്വദേശി സതീഷ് (36) കൊല്ലപ്പെട്ട കേസിൽ എളനാട്ടിലെ ശ്രീജിത്ത് (24) ആണ് അറസ്റ്റിലായത്.
2015ൽ ശ്രീജിത്തിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു സതീഷ്. ബുധനാഴ്ച രാവിലെ എളനാട് തിരുമണി കോളനിക്കടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സതീഷിെൻറ മൃതദേഹം കണ്ടെത്തിയത്. എട്ട് മാസം മുമ്പാണ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജയിലിലെ കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. മദ്യപിച്ച് വീടിെൻ വരാന്തയിൽ ഉറങ്ങുന്നതിനിടെ ആക്രമിച്ചെന്നാണ് പ്രതിയുടെ മൊഴി.
കൊലപാതകത്തിന് ശേഷം ശ്രീജിത്ത് സംശയത്തിന് ഇട നൽകാത്ത രീതിയിൽ സംഭവസ്ഥലത്തുണ്ടായിരുന്നു. തലേ ദിവസം ഒപ്പം മദ്യപിച്ചവരെ ചോദ്യം ചെയ്തതിലാണ് അന്വേഷണം ശ്രീജിത്തിലെത്തിയത്. കുന്നംകുളം അസിസ്റ്റൻറ് പൊലീസ് കമീഷണർ ടി.എസ്. സിനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

