പാൽ വാങ്ങാൻ കടയിൽ പോകുന്നതിനിടെ പുലി കൊണ്ടുപോയി; വാൽപ്പാറയിൽ എട്ടുവയസുകാരന് ദാരുണാന്ത്യം
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ വേവർലി എസ്റ്റേറ്റിലാണ് സംഭവം.
പാൽ വാങ്ങാനായി കടയിലേക്ക് പോയ കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുകയായിരുന്നു.വൈകുന്നേരം അഞ്ച് മണിക്ക് കടയിൽ പോയ കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴ് മണിയോടെ കുട്ടിയെ തേയിലത്തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അടുത്തിടെയാണ് വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകൾ റൂസിനിയെ പുലി കടിച്ചുകൊന്നത്. ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിൽ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവിന്റെ കൺമുന്നിൽ വെച്ചാണ് കടിച്ചുകൊണ്ടുപോയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലും വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

