Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ക്ലിൻറിനടുത്തേക്ക് പിതാവ് ജോസഫും മടങ്ങി

text_fields
bookmark_border
ക്ലിൻറിനടുത്തേക്ക് പിതാവ് ജോസഫും മടങ്ങി
cancel

കൊച്ചി: വർണങ്ങളിലൂെട വിസ്മയം തീർത്ത ബാലചിത്രകാരൻ എഡ്മണ്ട് തോമസ് ക്ലിൻറിനടുത്തേ ക്ക് പിതാവ് എം.ടി. ജോസഫും (72) മടങ്ങി. നെഞ്ചിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ യിലായിരുന്ന ജോസഫിെൻറ മരണം വ്യാഴാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെതുടർന്നാണ്. ഭാര്യ: ചി ന്നമ്മ. തേവര സെൻട്രൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫിഷറീസ‌് ടെക‌്നോളജീസ‌് (സിഫ‌്ട‌്) ഉദ്യോഗസ്ഥനായിരുന്നു. മൃതദേഹം വെള്ളിയാഴ‌്ച രാവിലെ ഏഴുമുതൽ മഞ്ഞുമ്മലിൽ ഭാര്യ ചിന്നമ്മയുടെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിനുശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും.

ഏഴാംവയസ്സിൽ അന്തരിച്ച ക്ലിൻറ് ചുരുങ്ങിയ ജീവിതകാലയളവിൽ വരച്ചുതീർത്തത് അതിശയിപ്പിക്കുന്ന ചിത്രശേഖരമായിരുന്നു. പെൻസിലിലും ക്രയോൺസിലും ജലച്ചായത്തിലുമായി 30,000ത്തോളം ചിത്രങ്ങൾ വരച്ച ക്ലിൻറ് ചുറ്റുമുള്ളവർക്കുമുന്നിൽ അത്ഭുതമായി മാറി. മകെൻറ ഓർമകളുമായി തേവരയിലെ ഓഫിസ‌് ക്വാർട്ടേഴ‌്സിൽ താമസിച്ചിരുന്ന ജോസഫും ഭാര്യയും പിന്നീട‌് കലൂർ ജഡ‌്ജസ‌് അവന്യൂവിലെ എൽ.ഐ.ജി കോളനിയിൽ വീടുവാങ്ങി അങ്ങോട്ടു താമസം മാറ്റി.

മഞ്ഞുമ്മൽ സെൻറ് ജോസഫ‌്സ‌് പള്ളി സെമിത്തേരിയിൽ ക്ലിൻറിനെ അടക്കംചെയ‌്ത കല്ലറ 45 വർഷത്തേക്ക‌് ജോസഫ് വാങ്ങിയിരുന്നു. മകെൻറ കല്ലറ അതുപോലെതന്നെ സംരക്ഷിക്കണമെന്ന ആഗ്രഹമായിരുന്നു കാരണം. അതിനാൽ താൻ മരിച്ചാൽ മൃതദേഹം കുടുംബക്കല്ലറയിൽ അടക്കാതെ മെഡിക്കൽ കോളജാശുപത്രിക്ക് കെമാറണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. ക്ലിൻറ് എന്ന‌് പേരിട്ട വീടിെൻറ ചുവർനിറയെ ഓർമകൾനിറഞ്ഞ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളെല്ലാം ഒരുമിച്ചാക്കി ക്ലിൻറിെൻറ പേരിലൊരു സ്മാരകം നിർമിക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് ജോസഫ് വിടവാങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsedmund thomas clint
News Summary - edmund thomas clint- kerala news
Next Story