Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവറിനെതിരായ...

പി.വി. അൻവറിനെതിരായ ഇ.ഡി അന്വേഷണം: വിവരങ്ങൾ ശേഖരിച്ചു

text_fields
bookmark_border
PV Anwar, High Court
cancel
Listen to this Article

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂനിറ്റ് മലപ്പുറം സ്വദേശിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. പി.വി. അൻവർ ആരോപണവിധേയനായ ക്രഷർ തട്ടിപ്പുകേസിൽ പരാതിക്കാരനായ മലപ്പുറം പട്ടർകടവ് സ്വദേശി നടുത്തൊടി സലീമിൽനിന്നാണ് മൊഴിയെടുത്തത്. അസിസ്റ്റന്‍റ് ഡയറക്ടർ സുരേന്ദ്ര ഗണേഷ് കവിത്കറിന്‍റെ നേതൃത്വത്തിലെ സംഘമാണ് വിവരങ്ങൾ തേടിയത്. മംഗളൂരു ബൽത്തങ്ങാടിയിലെ ക്രഷർ അൻവറിന് വിറ്റ കാസർകോട് സ്വദേശി ഇബ്രാഹിമിനെയും ഇ.ഡി വിളിപ്പിച്ചിരുന്നു. ക്രഷറിൽ ഷെയറും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി അൻവർ കബളിപ്പിച്ചെന്ന് കാണിച്ച് സലീം മഞ്ചേരി സി.ജെ.എം കോടതിയിൽ നൽകിയ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇ.ഡി ശേഖരിച്ചത്.

2017ലാണ് പരാതി കോടതിയിൽ നൽകിയത്. പിന്നീട് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് രണ്ടുതവണ റിപ്പോർട്ട് നൽകി. നിലവിൽ സി.ജെ.എം കോടതിയിലുള്ള ഈ കേസ് അവസാനഘട്ടത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ കൈവശമുള്ള രേഖകൾ സംബന്ധിച്ച വിവരങ്ങളാണ് തേടിയതെന്ന് സലീം പറഞ്ഞു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. ക്രഷർ വിൽപനയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. പി.വി. അൻവറുമായി ബന്ധപ്പെട്ട മറ്റു ബിസിനസ് ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv anwar
News Summary - ED probe against PV Anwar: Information gathered
Next Story