Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏപ്രില്‍ രണ്ടിന്...

ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് ഇ.ഡിയുടെ അന്ത്യശാസന; ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് തോമസ് ഐസക്

text_fields
bookmark_border
Thomas Isaac, enforcement directorate
cancel

പത്തനംതിട്ട: മസാലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഏപ്രിൽ രണ്ടിന് ഹാജരാകണമെന്ന് കാണിച്ച് വീണ്ടും ഇ.ഡിയുടെ സമൻസ്. മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല. അന്ത്യശാസന നോട്ടിസ് ലഭിച്ചെന്ന് തോമസ് ഐസക് പ്രതികരിച്ചു. തന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് തോമസ് ഐസകി​െൻറ തീരുമാനം. കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ലെന്നും​ ഐസക് പറഞ്ഞു.

ഇ.ഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം ആരോപിച്ചു.കേസ് കോടതിയിലാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും.ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

ഡൽഹിയിൽ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്‍റെ പിന്നാലെ ഇ.ഡി വരുന്നതെന്നാണിന്നലെ തോമസ് ഐസക് പ്രതികരിച്ചത്. മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ ഇ.ഡി സത്യവാങ്മൂലവും സമര്‍പ്പിച്ചു. ഇ.ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുൻപിൽ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്‍റെ മൊഴിയെടുക്കണമെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. കേസ് പരി​ഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacEnforcement NoticeLok Sabha Elections 2024
News Summary - ED notice to Thomas Isaac again
Next Story