Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തികപ്രതിസന്ധി...

സാമ്പത്തികപ്രതിസന്ധി രൂക്ഷം; വാർഷികപദ്ധതിയിൽ കടുംവെട്ടിന് ശിപാർശ

text_fields
bookmark_border
സാമ്പത്തികപ്രതിസന്ധി രൂക്ഷം; വാർഷികപദ്ധതിയിൽ കടുംവെട്ടിന് ശിപാർശ
cancel

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വാർഷികപദ്ധതിയിൽ വെട്ടിക്കുറവ് വരുത്തുന്നു. 30 മുതൽ 35 ശതമാനം വരെ കുറവ് വേണ്ടിവരുമെന്നാണ് ധനവകുപ്പ് വിലയിരുത്തൽ. ഇതിെൻറ അടിസ്ഥാനത്തിൽ പദ്ധതികൾ മുൻഗണനക്കനുസരിച്ച് പുനഃക്രമീകരിക്കാൻ സർക്കാർ ആസൂത്രണ ബോർഡിനോട് നിർദേശിച്ചു. ആസൂത്രണ ബോർഡ് വകുപ്പുകളുമായി ഇതിനായി ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്.30,610 കോടി രൂപയുടെ സംസ്ഥാനപദ്ധതിയാണ് ഇക്കൊല്ലത്തേക്ക് അംഗീകരിച്ചിരുന്നത്.

ഇതുവരെ 17.3 ശതമാനം മാത്രമാണ് (5294 കോടി) വിനിയോഗം. അതിൽതന്നെ വലിയൊരുഭാഗം കഴിഞ്ഞവർഷത്തെ ബില്ലുകൾക്ക് നൽകിയ പണമാണ്. ഇക്കൊല്ലത്തെ പദ്ധതികൾ വളരെ കുറവും. സാമ്പത്തിക പ്രതിസന്ധി മൂലം വാർഷികപദ്ധതി നടത്തിപ്പിന് 35 ശതമാനം വരെ പണത്തിെൻറ കുറവ് വരുമെന്നാണ് വിലയിരുത്തൽ. എന്നാൽ കുറവ് വരുത്തണമെന്ന അന്തിമതീരുമാനം സർക്കാർ എടുത്തിട്ടില്ല. വരുമാനക്കുറവിെൻറ അടിസ്ഥാനത്തിൽ ആവശ്യമായ പുനഃക്രമീകരണം നടത്താൻ നിർദേശിക്കുകയാണ് ചെയ്തത്. കഴിഞ്ഞവർഷം 20 ശതമാനത്തോളം വെട്ടിക്കുറവ് പദ്ധതിയിൽ വരുത്തിയിരുന്നു.

വായ്പപരിധി ഉയർത്തിയില്ലെങ്കിൽ പദ്ധതിയിൽ കുറവ് വരുത്തുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പദ്ധതിപണം ചെലവിടുന്ന മരാമത്ത്, ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ മേധാവികളുമായി ഇതിനകം ആസൂത്രണ ബോർഡ് ചർച്ച നടത്തിയിരുന്നു. പല വകുപ്പുകളും പദ്ധതിവിനിയോഗത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്. മതിയായ പണമില്ലാത്തതാണ് പ്രശ്നം. ചില വകുപ്പുകൾ ഒരുരൂപ പോലും ചെലവിട്ടിട്ടില്ല. ശമ്പളം-പെൻഷൻ അടക്കമുള്ള ബാധ്യതകൾതന്നെ കടംവാങ്ങി കൂടിയാണ് നൽകുന്നത്. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് തുടർമാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കും. ബുധനാഴ്ച വാർഷികപദ്ധതി തയാറാക്കാൻ ആസൂത്രണ ബോർഡ് യോഗം ചേരാനിരുന്നതാണ്. ഇത് മാറ്റിെവച്ചു. ഒാണത്തിന് ശേഷം വീണ്ടും യോഗം ചേരും. വർഷം 10 ശതമാനം വർധന വരുത്താറുണ്ടെങ്കിലും ഇക്കുറി വർധനക്ക് സാധ്യതയില്ല.

തിരിച്ചടി

ഒക്ടോബറോടെ ജി.എസ്.ടി റിേട്ടൺ ഫയൽ ചെയ്യുേമ്പാൾ വൻതുക വരുമാനം ലഭിക്കുമെന്ന് സംസ്ഥാനം കരുതിയിരുന്നു. സമയപരിധി നവംബറിലേക്ക് കേന്ദ്രം നീട്ടി. സംസ്ഥാനത്തിെൻറ കടമെടുപ്പ് പരിധിയിൽ കേന്ദ്രം വരുത്തിയ കുറവ് മൂലം 6000 കോടിയുടെ കുറവ് വന്നു. ഇതെല്ലാം സംസ്ഥാനത്തിെൻറ വരുമാനം വർധിക്കുമെന്ന പ്രതീക്ഷക്ക് തിരിച്ചടിയായി. ഇൗ സാഹചര്യത്തിലാണ് 35 ശതമാനം കുറവ് വരുത്തുന്നതിലേക്ക് പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newseconomic crisisyear plan
News Summary - Economic crisis; year plan -kerala news
Next Story