Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രത്തിന്‍റെ...

കേന്ദ്രത്തിന്‍റെ കടുംവെട്ട്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

text_fields
bookmark_border
കേന്ദ്രത്തിന്‍റെ കടുംവെട്ട്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
cancel

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിെൻറ അവസാനപാദത്തിൽ സംസ്ഥാനത്തിെൻറ വായ്പ യും ഗ്രാൻറും കേന്ദ്രം കുത്തനെ വെട്ടി. ബജറ്റ് പ്രകാരം അവസാനപാദം ലഭിക്കേണ്ട വായ്പ 10,233 കേ ാടിയിൽ 1900 കോടിയേ അനുവദിക്കൂവെന്ന് കേന്ദ്രം അറിയിച്ചു. നേരത്തേ 5,325 കോടി കുറച്ചിരുന്ന ു. അത് പരിഗണിച്ചാലും അവസാനപാദം 4,900 കോടി ലഭിേക്കണ്ടതാണ്. അതിൽ 3,000 കോടി വീണ്ടും കുറച്ച ു. കേന്ദ്ര സർക്കാറിൽനിന്ന് ലഭിക്കേണ്ട ഗ്രാൻറുകളും കുറച്ചിട്ടുണ്ട്. ഡിസംബറിെല 1,600 കോ ടിയുടെ ജി.എസ്.ടി നഷ്ടപരിഹാരം നൽകിയില്ല. കേന്ദ്ര നികുതിവിഹിതം അവസാന മൂന്ന് മാസം 4,524 കോടി കുറച്ചു (കഴിഞ്ഞ വർഷം കിട്ടിയത് 6,866 കോടി). മാർച്ച് വരെ മൂന്നുമാസത്തിൽ കേന്ദ്രത്തിൽ നിന്ന് കിേട്ടണ്ട ധനസഹായത്തിൽ 8,330 കോടിയുടെ കുറവുവരും. ഇത് സംസ്ഥാന ഖജനാവിൽ ഒരുകാലത്തുമില്ലാത്ത ഞെരുക്കം സൃഷ്ടിക്കും.

കേന്ദ്രം സാമ്പത്തികമായി സംസ്ഥാന സർക്കാറിനെ ശ്വാസംമുട്ടിക്കുകയാണെന്ന് ധനമന്ത്രി തോമസ് െഎസക് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വാർഷിക പദ്ധതിയിൽ ഇതിനകം 30 ശതമാനം വെട്ടിക്കുറവ് വരുത്തിയിരിക്കെ പുതിയ സാഹചര്യത്തിൽ കൂടുതൽ ക്രമീകരണം വേണ്ടിവരും. കേന്ദ്രനയം രാഷ്ട്രീയപ്രേരിതമാണ്- മന്ത്രി പറഞ്ഞു.

പരമാവധി ചെലവ് ചുരുക്കിയും വരുമാനം വർധിപ്പിച്ചും സംസ്ഥാന സർക്കാർ പ്രതിസന്ധി നേരിടും. തദ്ദേശ സ്ഥാപനങ്ങളുടെയും അക്രഡിറ്റഡ് ഏജൻറുമാരുടെയും കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകൾ ജനുവരി 10ന് ശേഷം നൽകാൻ തീരുമാനിച്ചിരുന്നു. ഇത് ജനുവരി മൂന്നാംവാരം നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ ചെറു ബില്ലുകൾ അടിയന്തരമായി നൽകും. വിദ്യാർഥികളുടെ സ്കോളർഷിപ്, കൃഷിക്കാർക്കും മറ്റുമുള്ള സബ്സിഡികൾ, മരുന്നിനുള്ള ചെലവുകൾ, തേദ്ദശ ബില്ലുകൾ എന്നിവക്ക് മുൻതൂക്കം നൽകും. കേന്ദ്ര പദ്ധതികളിൽനിന്ന് ധനസഹായം വൻതോതിൽ കുറഞ്ഞു.

തൊഴിലുറപ്പിൽ 1,215 േകാടി കുടിശ്ശികയുണ്ട്. നെല്ല് സംഭരിച്ചതിൽ 1,035 കോടിയും ലഭിക്കണം. 2019ലെ പ്രളയസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി. അടുത്തവർഷം ബാങ്കുകളിൽനിന്ന് എടുക്കാവുന്ന വായ്പ കുറയും. 2016-17ൽ ട്രഷറികളിൽ 6,000 കോടിയുടെ നിക്ഷേപവർധനയുടെ പേരിലാണ് വായ്പ വെട്ടിക്കുറച്ചത്.

കേന്ദ്രം കുറച്ച 10,000 കോടി മൂന്നുമാസം കൊണ്ട് ക്രമീകരിക്കാൻ പ്രയാസമാണ്. െഎ.ജി.എസ്.ടി യിൽ 2,000 കോടിയിലേറെ ലഭിക്കാനുണ്ട്. ജനുവരി 18ന് നടക്കുന്ന യോഗത്തിൽ ഇത് നൽകണമെന്ന് ആവശ്യപ്പെടും. റിേട്ടൺ പരിശോധിച്ച് നികുതി ചോർച്ച പരമാവധി തിരിച്ചുപിടിക്കും. തെരഞ്ഞെടുപ്പ് വർഷമാണ് വരുന്നതെങ്കിലും കുടിശ്ശിക പിരിവുണ്ടാകും- മന്ത്രി പറഞ്ഞു.

മാന്ദ്യകാലത്തും സംസ്ഥാനങ്ങൾ ചെലവ് കുറയ്ക്കാൻ നിർബന്ധിതമാവുകയാണ്. ഇൗ വിഷയത്തിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ച നടത്തും. െഎസക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newseconomic crisis
News Summary - economic crisis kerala
Next Story