കോട്ടയത്തിെൻറ സ്വന്തം ജോയിച്ചായൻ
text_fieldsകോട്ടയം: പള്ളം ചെട്ടിക്കുന്ന് 15ൽ പടി എണ്ണക്കൽ തറവാടിെൻറ ഉമ്മറത്ത് കാരണവരായി കുടുംബാംഗങ്ങളോടൊത്ത് പഴയ കഥകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് കുമ്പിളപ്പവും കഴിച്ച് കട്ടൻ കാപ്പിയും കുടിച്ച് ഇരിക്കുമ്പോൾ ഡോ. ഇ.സി.ജി സുദർശൻ കോട്ടയത്തിെൻറ ജോയിച്ചായനായി മാറും. ‘എടാ ഉവ്വേ, വെറുതേ ജീവിച്ച് മരിച്ചിട്ട് കാര്യമൊന്നുമില്ല. നമ്മള് ഇവിടെ ജീവിച്ചിരുെന്നന്ന് എന്നും കാലം ഓര്‍മിക്കണം...’ വീട്ടുകാരെ കാണുമ്പോള്‍ പറയുന്ന ആദ്യ കാര്യമിതായിരുെന്നന്ന് ബന്ധു ബോബി അലക്സ് ഒാർക്കുന്നു. നാട്ടിലെത്തിയാല്‍ കുടുംബാംഗങ്ങളെ എല്ലാം കണ്ട് ആ ദിവസങ്ങള്‍ ആഘോഷമാക്കിയ ശേഷെമ മടങ്ങിയിരുന്നുള്ളൂ. 54 വര്‍ഷം മുമ്പ് ഇവിടെനിന്ന് താമസം മാറിയെങ്കിലും നാട്ടിലെത്തുമ്പോഴെല്ലാം കുടുംബാംഗങ്ങളും നാട്ടുകാരുമായുമെല്ലാം സൗഹൃദം പങ്കിടാൻ സമയം കണ്ടെത്തിയിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച കാലത്ത് അദ്ദേഹത്തെയും കൂട്ടി എണ്ണക്കല്‍ വീട്ടില്‍ സുദര്ശന് എത്തിയതും ബന്ധുക്കള്‍ ഓര്‍മിക്കുന്നു.
ജന്മനാട്ടിലെത്തിയാല്‍ ഇഷ്ടവിഭവമായ കപ്പയും മീനുമാണ് പ്രധാന ആഹാരം. ചക്കപ്പഴംകൊണ്ട് ഉണ്ടാക്കിയ കുമ്പിളപ്പവും സേമിയ പായസവും ഇഷ്ടമായിരുന്നു. ഏറ്റവുമൊടുവില്‍ 2014ലാണ് കുടുംബവീട്ടിലെത്തി മടങ്ങിയത്. അന്ന് ശാസ്ത്രപ്രതിഭയെ പുതിയ തലമുറയിലെ കുടുംബാംഗങ്ങൾ അവേശത്തോടെയാണ് വരവേറ്റത്. പിതാവിെൻറ സഹോദരന്മാരുടെയും സഹോദരിമാരുടെയും മക്കളും അവരുടെ മക്കളും ചെറുമക്കളുമായി 40പേർ ഒത്തുചേർന്ന് മിനി കുടുംബയോഗവും ചേർന്നതിെൻറ ഒാർമകളും ബന്ധുക്കൾ പങ്കുവെക്കുന്നു. ചെറുപ്പത്തിൽ എണ്ണയിടാൻ പിതാവ് താഴെയിറക്കിയ വീട്ടിലെ പഴയ ഘടികാരത്തിനുള്ളിലെ ചക്രങ്ങൾ കണ്ടപ്പോഴാണ് ശാസ്ത്രകൗതുകം ഉണർന്നതെന്ന സുദർശെൻറ വെളിപ്പെടുത്തലും കുട്ടികൾക്ക് കൗതുകമായി.
ഫിസിക്സ് ബിരുദധാരിയും ചെറുപ്പത്തിലെ കളിക്കൂട്ടുകാരനുമായിരുന്ന പിതൃസഹോദരപുത്രൻ ഇ.സി. ജോസഫിന് അറിയേണ്ടത് എങ്ങനെയാണ് ഈ സയൻസ് തലയിൽ വരുന്നതെന്നായിരുന്നു. ചിരിയും ചിന്തയും ചേർന്നതായിരുന്നു ഇ.സി.ജി സുദർശെൻറ മറുപടി. ‘എടാ നീ കപ്പ പറിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കപ്പയുടെ കമ്പിൽ പിടിച്ച് നമ്മൾ പതിയെ പതിയെ കുലുക്കി മണ്ണ് കളയും. അങ്ങനെ പതിയെ കിഴങ്ങ് ഒടിയാതെ പൊക്കിയെടുക്കും. ഈ ഫിസിക്സും അങ്ങനെയാണ്. പതുക്കെ അങ്ങ് പൊക്കിയെടുക്കും. നീ ഫിസിക്സുകാരനല്ലേ. എന്നാൽ, പറ ന്യൂട്ടെൻറ സിദ്ധാന്തം’. ചോദ്യത്തിൽനിന്ന് ഇ.സി. ജോസഫ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ സുദർശെൻറ അടുത്ത തമാശ എത്തി -‘ന്യൂട്ടെൻറ തലയിൽ ആപ്പിൾ വീണത് നന്നായി. വീണത് ചക്ക ആയിരുന്നെങ്കിലോ?’ പിന്നെ കൂട്ടച്ചിരിയായിരുന്നു.
പൊട്ടിച്ചിരിച്ചും സ്നേഹം കൂടുമ്പോള്‍ ഉമ്മവെച്ചുമാണ് ബന്ധുക്കളുമായി സന്തോഷം പങ്കിട്ടിരുന്നത്. ഉറക്കെ സംസാരിച്ച് തമാശകള്‍ പറയുന്നയാളായിരുന്നു. ഇംഗ്ലീഷ് കലർത്താതെയുള്ള തനി മലയാളത്തിലുള്ള സംസാരത്തിൽ പോലും ചിന്തോദ്ദീപകമായ കാര്യങ്ങളും അവതരിപ്പിച്ചിരുന്നു. ജനിച്ചുവളര്‍ന്ന വീട് ഇന്നും അതേപടി നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റൊരാളുടെ കൈവശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.