Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യകാല കമ്യൂണിസ്റ്റ്​...

ആദ്യകാല കമ്യൂണിസ്റ്റ്​ നേതാവ് പി.ജെ തങ്കമ്മ നിര്യാതയായി

text_fields
bookmark_border
pJ Thankamma
cancel

ചെങ്ങന്നൂർ: കമ്യൂണിസ്റ്റ്​ പാർട്ടിയുടെ ആദ്യകാല പ്രവർത്തകയും എണ്ണയ്ക്കാട് സമരപോരാളിയുമയിരുന്ന ബുധനൂർ ഗ്രാമം പാലയ്ക്കാ മണ്ണിൽ വീട്ടിൽ പി.ജെ തങ്കമ്മ (87) നിര്യാതയായി.

ബുധനുർ ഗ്രാമ പഞ്ചായത്തിലെ എണ്ണയ്ക്കാട്ട് 1924 ൽ നടന്ന കുടികിടപ്പിനു വേണ്ടിയുള്ള സമരത്തിൽ മുഖ്യപങ്ക് വഹിക്കുകയും പൊലീസ്​ മർദ്ദനവും ജയിൽശിക്ഷയും അനുഭവിക്കേണ്ടിവന്നു.

കർഷക തൊഴിലാളിയായ കാഞ്ഞിരവിളയിൽ കുട്ടിയുടെ കൃഷിയിടവും കുടികിടപ്പും കൈയേറുന്നതിനുവേണ്ടി പ്രമാണിയായ ഗ്രാമത്തിൽ കൊട്ടാരത്തിൽ ജി.ആർ രാജരാജ വർമ്മകോയി തമ്പുരാന്‍റെ നേതൃത്വത്തിൽ എത്തിയ ഗുണ്ടകളും റിസർവ് പൊലീസും അക്രമം അഴിച്ചുവിടുകയാണുണ്ടായത്.

ഇതിനെ നേരിടാൻ ആദ്യ കേരളനിയമസഭാ സ്പീക്കർ ആർ.ശങ്കരനാരായണൻ തമ്പി, ആർ.രാജേശേഖരൻ തമ്പി, കുറ്റിയിൽ കൃഷ്ണപിള്ള, തങ്കമ്മയുടെ സഹോദരനായ പി.ജെ മത്തായി, കുറ്റിയിൽ കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തെ നേരിട്ടു.

ഈ സമരത്തിൽ പ​ങ്കെടുത്തുകൊണ്ടാണ്​ പി.ജെ തങ്കമ്മ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത്. രാധമ്മ തങ്കച്ചി, സുഭദ്രാമ്മ തങ്കച്ചി, ശാരദാമ്മ എന്നിവരോടൊപ്പം പാർട്ടി കെട്ടിപ്പെടുക്കുന്നതിനും മഹിളകളെ സംഘടിപ്പിക്കുന്നതിനും തങ്കമ്മ മുഖ്യപങ്ക്​ വഹിച്ചു.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്‍റ്​, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, കർഷക തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം, താലൂക്ക് കമ്മിറ്റി പാർടി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം എണ്ണയ്ക്കാട് ലോക്കൽ കമ്മിറ്റി അംഗമാണ്.

രോഗവും വാർധക്യവും കാരണം അടുത്ത കാലത്ത് മകനോടൊത്ത് മൈനാഗപ്പള്ളിയിലായിരുന്നു താമസം. ചൊവ്വാഴ്ച രാവിലെ എട്ടിനാണ്​മരിച്ചത്​. മകൻ: ദേവരാജൻ. മരുമകൾ: സുജാത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PJ Thankamma
News Summary - Early Communist leader PJ Thankamma dies
Next Story