Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായോഗികമല്ല......

പ്രായോഗികമല്ല... -സംസ്ഥാന സർക്കാറിന്‍റെ അതിവേഗ റെയിൽ പാതക്കെതിരെ ഇ. ശ്രീധരൻ

text_fields
bookmark_border
പ്രായോഗികമല്ല... -സംസ്ഥാന സർക്കാറിന്‍റെ അതിവേഗ റെയിൽ പാതക്കെതിരെ ഇ. ശ്രീധരൻ
cancel
Listen to this Article

മലപ്പുറം: സംസ്ഥാന സർക്കാറിന്‍റെ അതിവേഗ റെയിൽ പാത (ആർ.ആർ.ടി.എസ്) പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ. സാങ്കേതികമായി അത് സാധ്യമല്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രത്തിന്‍റെ അതിവേഗ റെയിൽവെയുമായി താരതമ്യം ചെയ്യുമ്പോൾ ആർ.ആർ.ടി.എസ് ഒരു സിമ്പിൾ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ല. സർക്കാറിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല -അദ്ദേഹം കുറ്റപ്പെടുത്തി. പരമാവധി ചെങ്ങന്നൂർ - തിരുവനന്തപുരം റൂട്ടില്‍ ആർആർ.ടി.എസ് നടപ്പിലാക്കാം. അതിനപ്പുറം വന്നാൽ വേഗം കുറയ്ക്കേണ്ടി വരും -അദ്ദേഹം പറഞ്ഞഉ.

അതിവേഗ റെയിൽപാത (ആർ.ആർ.ടി.എസ്) പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ട്രാവൻകൂർ ലൈൻ, അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027ൽ നിർമാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കാനും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർകോട് ലൈൻ പൂർത്തിയാക്കാനുമാണ് നിർദേശമുള്ളത്.

പദ്ധതി അയൽ സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാനാകും. ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർഥ്യമാക്കാൻ സാധിക്കുമെന്നുമാണ് സർക്കാർ കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E SreedharanRapid rail project
News Summary - E Sreedharan against Rapid Rail Project
Next Story