Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ-സഞ്ജീവനിയിൽ...

ഇ-സഞ്ജീവനിയിൽ മരുന്നും പരിശോധനയും സൗജന്യം

text_fields
bookmark_border
ഇ-സഞ്ജീവനിയിൽ മരുന്നും പരിശോധനയും സൗജന്യം
cancel

തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമായവ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താം. സംസ്ഥാനത്ത് ഇതുവരെ 49,000 പേരാണ് ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ പതിവ് ഒ.പി ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. നാനൂറിലധികം പേരാണ് ദിവസം തോറും സേവനം തേടുന്നത്. ഏകദേശം 6.52 മിനിറ്റ് കൊണ്ടാണ് ഇ-സഞ്ജീവനിയിലൂടെ ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തീകരിക്കുന്നത്. ഏകദേശം 5.11 മിനിറ്റാണ് വ്യക്തികള്‍ക്കെടുക്കേണ്ടി വരുന്ന ശരാശരി കാലതാമസം. ആശുപത്രി യാത്രയും സമയനഷ്ടവും ചെലവുകളുമെല്ലാം ഇതിലൂടെ ഒഴിവാക്കാനാകും.

https://esanjeevaniopd.in/ സന്ദര്‍ശിച്ച് ഇ-സഞ്ജീവനി സേവനം തേടാം. സൈറ്റില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യൻറ് ക്യൂവില്‍ പ്രവേശിക്കാം. വിഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരം സംസാരിക്കാം.

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുശേഷം കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്ന് വാങ്ങാം. ആപ് ഡൗൺലോഡ് ചെയ്തും സേവനം ഉപയോഗപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E SanjeevaniHealth News
Next Story