Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസബ് രജിസ്ട്രാർ...

സബ് രജിസ്ട്രാർ ഒാഫിസുകളിൽ ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നു

text_fields
bookmark_border
stamp
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഒാഫിസുകൾ പൂർണമായി പണപ്പെട്ടിരഹിത മാക്കാൻ ഇ- പോസ് യന്ത്രങ്ങളും. ഇ-പോസ് യന്ത്രം സ്ഥാപിക്കാൻ ഫെഡറൽ ബാങ്കിനെ ചുമതലപ്പെടുത ്തുന്നതിന് രജിസ്േട്രഷൻവകുപ്പ് ഐ.ജിക്ക് സർക്കാർ നിർദേശം നൽകി.

സബ് രജിസ്ട്ര ാർ ഒാഫിസുകളിലെ ഇടപാടുകൾക്കും സേവനങ്ങൾക്കും ഫീസ് ഈടാക്കുന്നത് (കാഷ്ലെസ്) ഡിജി റ്റൽ സംവിധാനത്തിലേക്ക് മാറ്റാനാണ് ഇവ സ്ഥാപിക്കുന്നത്. നിലവിൽ വസ്തുകൈമാറ്റ രജിസ്േട്രഷനും ബാധ്യതാസർട്ടിഫിക്കറ്റിനും ഫീസ് അടക്കേണ്ടത് ഇ-പേമെൻറ് വഴിമാത്രമാണ്. എന്നാൽ, ആധാരങ്ങളുടെ പകർപ്പ്, ഫയലിങ് ഷീറ്റുകളുടെ വിൽപന എന്നിവക്ക് പണം ഈടാക്കുന്നുണ്ട്. ഇതും ഡിജിറ്റൽ സംവിധാനത്തിലേക്ക്  മാറ്റാനാണ് ഇ-പോസ് മെഷീനുകൾ സ്ഥാപിക്കുന്നത്.

ആധാരം രജിസ്േട്രഷന് സബ് രജിസ്ട്രാർ ഒാഫിസിലെത്തുമ്പോൾ പലപ്പോഴും അധികം ഫീസ് നൽകേണ്ടതുണ്ട്. ഇത്തരം ഇടപാടുകാർ ട്രഷറി വഴിയോ ഇ-പേെമൻറായോ പണം നൽകേണ്ടിവരും. ഇതുസംബന്ധിച്ച് രജിസ്േട്രഷൻ വകുപ്പിന് നിരവധി പരാതി ലഭിച്ചിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഇ-പോസ് മെഷീനുകൾ സ്ഥാപിക്കുന്നതോടെ പരിഹരിക്കാനാകും.

വസ്തുകൈമാറ്റം ചെയ്യുന്നവർ ആധാരവുമായി സബ് രജിസ്ട്രാർ ഒാഫിസിലെത്തുമ്പോൾ നേരിട്ട് ഫീസ് ഈടാക്കി രജിസ്റ്റർ ചെയ്യുന്ന രീതിയാണ് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ, തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സബ് രജിസ്ട്രാർ ഒാഫിസിൽ ഇത്തരത്തിൽ ലഭിച്ച പണം ട്രഷറിയിൽ അടക്കാതെ ജീവനക്കാർ ഉൾപ്പെട്ട മൂന്നംഗസംഘം തട്ടിയെടുത്താണ് ഇ-പേമെൻറ് സംവിധാനം നടപ്പാക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. രണ്ടുവർഷം മുമ്പാണ് സബ് ഇ-പേമെൻറ് ആരംഭിച്ചത്. ഇ-പേമെൻറായോ ട്രഷറി പേമെൻറായോ പണം അടച്ചാലേ നിലവിൽ രജിസ്േട്രഷൻ സാധ്യമാകൂ.

മിക്ക സബ് രജിസ്ട്രാറർ ഒാഫിസുകൾക്ക് സമീപത്തും ട്രഷറികളില്ല. ആധാരം രജിസ്േട്രഷന് എത്തുന്ന അധികംപേരും ട്രഷറിയിൽ പണമടച്ചശേഷമാണ് രജിസ്േട്രഷൻ നടത്തുന്നത്. ഒാഫിസുകളിൽ ഈടാക്കിയിരുന്ന ഫീസ് ട്രഷറിയിൽ അടച്ചശേഷം രജിസ്േട്രഷൻ നടത്തുന്നത് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതും ഇ- പോസ് മെഷീൻ സ്ഥാപിക്കുന്നതോടെ പരിഹരിക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsE POS SystemSub Regitrar
News Summary - E POS System In Sub Regitrar -Kerala News
Next Story