Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ^മൊബിലിറ്റി:...

ഇ^മൊബിലിറ്റി: കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കി

text_fields
bookmark_border
ഇ^മൊബിലിറ്റി: കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കി
cancel

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് പ്രൈസ് വാട്ടർ കൂപ്പേര്‍സ് (പി.ഡബ്ല്യു.സി) കമ്പനിയെ ഒഴിവാക്കി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കരാർ സമർപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. പകരം തുടർനടപടികൾക്കുള്ള ചുമതല വ്യവസായ വകുപ്പിനും നൽകിയിട്ടുണ്ട്.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനി ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദേശങ്ങളിൽ വിദഗ്ധോപദേശത്തിനായാണ് പി.ഡബ്ല്യു.സിയെ ചുമതലപ്പെടുത്താൻ ആേലാചിച്ചിരുന്നത്. നേരത്തേ സ്‌പേസ് പാർക്കിെൻറ കൺസൾട്ടൻസി സ്ഥാനത്തുനിന്ന് പി.ഡബ്ല്യു.സിയെ നീക്കിയിരുന്നു.

പദ്ധതിയുടെ കണ്‍സള്‍ട്ടൻറായി പി.ഡബ്ല്യു.സിയെ നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. 4500 കോടി രൂപക്കുള്ള -മൊബിലിറ്റി പദ്ധതിക്ക് ടെൻഡര്‍ വിളിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

െഎ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കർ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുനഃപരിശോധന നടന്നത്. ഇ-മൊബിലിറ്റി റിബില്‍ഡ് കേരളയുടെ ഭാഗമായതിനാല്‍ പ്രത്യേകിച്ചൊരു കണ്‍സള്‍ട്ടന്‍സി വേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. റീബില്‍ഡ് കേരളയുടെ കൺസള്‍ട്ടന്‍സിയായി കെ.പി.എം.ജി‌യെ നിയമിച്ച സാഹചര്യത്തില്‍ ഇതിെൻറ പരിധിയില്‍ ഇ-മൊബിലിറ്റിയും ഉള്‍പ്പെടും.

ട്രാൻസ്പോർട്ട് കമീഷണര്‍ പി.ഡബ്ല്യു.സിക്ക് വർക്ക് ഒാർഡർ കൊടുത്തെങ്കിലും കരാറിെൻറ കരട് ഇതുവരെ കമ്പനി നൽകിരുന്നില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇതുവരെ കരാര്‍ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാല്‍ മറ്റ് സാങ്കേതിക തടസ്സങ്ങളുണ്ടാകില്ലെന്നുമാണ് ഗതാഗതവകുപ്പിെൻറ വിലയിരുത്തൽ. അതേ സമയം ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട മുന്നോട്ടുപോക്കിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ കമ്പനികൾ മുന്നോട്ടുവരുമോ എന്നതാണ് കാരണം. 2019 ആഗസ്റ്റ് 17 നാണ് പി.ഡബ്ല്യു.സിക്ക് കരാർ നൽകാൻ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-mobilityPWC
News Summary - E-mobility: PWC exempted from consultancy contract
Next Story