ഇ-ഗവേണൻസ് കാലത്തും സംസ്ഥാന ഇൻഷുറൻസിന് ‘ഒച്ചിഴയും വേഗം’
text_fieldsതൃശൂർ: ഇ-ഗവേണൻസും ആധുനിക സാങ്കേതിക വിദ്യകളുമായി അതിവേഗ കുതിപ്പിനായി വകുപ്പുകളെ സജ്ജമാക്കിയിരിക്കെ ഒച്ചിെൻറ വേഗതയിൽ ഇഴഞ്ഞ് സംസ്ഥാന ഇൻഷുറൻസ് വകുപ്പ്. കാലാവധി കഴിയുകയും സർവിസിൽനിന്ന് വിരമിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിക്കാതെ പോളിസി ഉടമകൾ വലയുകയാണ്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലൈഫ് ഇൻഷുറൻസും ഗ്രൂപ്പ് ഇൻഷുറൻസുമാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സർക്കാർ സർവിസിൽ പ്രവേശിക്കുന്ന ഓരോരുത്തരും എസ്.എൽ.ഐ.യിൽ അംഗമാകണമെന്ന് നിർബന്ധമുണ്ട്. കാലാവധി പൂർത്തിയാക്കിയ പോളിസികൾ കൊടുത്തുതീർക്കുന്നതിലാണ് വകുപ്പിെൻറ ഉദാസീനത അതിര് കടക്കുന്നതെന്ന് ആക്ഷേപം.
എസ്.എൽ.ഐ ക്ലെയിം സെറ്റിൽമെൻറിന് ആറും ഏഴും മാസങ്ങളാെണടുക്കന്നത്. ഗ്രൂപ്പ് ഇൻഷുറസ് പോളിസിയാണെങ്കിൽ കാലാവധി പിന്നെയും നീളും. അതേസമയം ലൈഫ് ഇൻഷുറൻസ് കോർപറേഷൻ പോളിസി കാലാവധിയാകുന്നതിനും ഒരു മാസം മുമ്പുതന്നെ വരിക്കാരനെ രേഖാമൂലം വിവരം അറിയിക്കുകയും ക്ലോസിങ് നടപടികൾ തുടങ്ങുകയും ചെയ്യും. മാത്രമല്ല, കാലാവധി തീയതിക്കുതന്നെ സംഖ്യ വരിക്കാരന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.
എൽ.ഐ.സി.യുടെ ഒരു ഡിവിഷനിൽ കൈകാര്യം ചെയ്യുന്ന മൊത്തം പോളിസികളുടെ പകുതി എണ്ണം പോലും സംസ്ഥാന ഇൻഷുറൻസ് വകുപ്പിെൻറ 14 ജില്ലാ ഓഫിസുകളിലും കൂടി കൈകാര്യം ചെയ്യുന്നില്ല.
പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരോട് പോലും ഒരു മനസ്സാക്ഷിയുമില്ലാതെയാണ് വകുപ്പ് പെരുമാറുന്നത്. 2017 ജനുവരിയിൽ കാലാവധി പൂർത്തിയായ സംസ്ഥാന ലൈഫ് ഇൻഷ്വറൻസ് വരിക്കാരന് തുക ലഭിച്ചതാകട്ടെ ഈ വർഷം ആഗസ്റ്റിലാണ്. സർവിസിൽ നിന്ന് വിരമിച്ച് ഏഴ് മാസത്തിലധികമായിട്ടും ഗ്രൂപ്പ് ഇൻഷുറൻസ് തുക ലഭിക്കാത്ത ഇരിങ്ങാലക്കുട സ്വദേശി മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ്. ഇങ്ങനെ നിരവധിയാളുകൾ ഉണ്ടത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.