Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല -ഇ. ചന്ദ്രശേഖരൻ

text_fields
bookmark_border
മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല -ഇ. ചന്ദ്രശേഖരൻ
cancel

തിരുവനന്തപുരം: കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. മൂന്നാർ കൈയേറ്റവുമായി  ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലെ തർക്കം രൂക്ഷമായിരിക്കെയാണ് നിയമസഭയിൽ മന്ത്രി നിലപാട് വ്യകതമാക്കിയത്. കൈയേറ്റം അനുവദിക്കില്ലെന്നത് എൽ.ഡി.എഫ് പ്രകടനപത്രികയിലുള്ള കാര്യമാണ്. ഈ സര്‍ക്കാര്‍ നയം എല്ലാ ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എല്ലാവരിലും പൂർണ അര്‍ഥത്തോടെ എത്തിക്കാനായെന്നാണ് തെൻറ വിശ്വാസമെന്നും  ഇടുക്കി കലക്ടറെയും സബ്കലക്ടറെയും പരോക്ഷമായി ന്യായീകരിച്ച് മന്ത്രി വ്യക്തമാക്കി. ധനാഭ്യർഥന ചര്‍ച്ചക്ക് മറുപടി  പറയുകയായിരുന്നു അദ്ദേഹം.

കൈയേറ്റമൊഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. സര്‍ക്കാര്‍ നടപടിയില്‍ തടസ്സങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ അനുവദിക്കില്ല. ഒരു വന്‍കിട കൈേയറ്റക്കാരനെയും ഒഴിവാക്കില്ല. കുടിയേറ്റത്തി‍െൻറ മറവിലുള്ള കൈയേറ്റശ്രമവും അനുവദിക്കില്ല. ജില്ലയുടെ പുറത്തുനിന്നും കടന്നുകയറി റിസോര്‍ട്ടുകള്‍ പണിതവരാണ് ഇടുക്കിയിലെ  കൈയേറ്റക്കാര്‍. ഏതു കാലത്താണ് ഇത് നടന്നതെന്ന് സര്‍ക്കാര്‍  കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e chandrasekharan
News Summary - e chandrashekharan
Next Story