നിരത്ത് കീഴടക്കാൻ ഇനി കേരളത്തിെൻറ സ്വന്തം ഇ-ഒാേട്ടാകൾ
text_fieldsതിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കും മലിനീകരണ ഭീതിക്കും പരിഹാരമാ യി കേരളത്തിെൻറ സ്വന്തം ഇലക്ട്രിക് ഒാേട്ടാ നിരത്തിലേക്ക്. പൊതുമേഖല സ്ഥാപനമായ ക േരള ഓട്ടോമൊബൈല്‍ ലിമിറ്റഡാണ് (കെ.എ.എല്‍) ഇ- ഓട്ടോ യാഥാർഥ്യമാക്കിയത്. ഒരുമാസത്തിനു ള്ളില്‍ വിപണിയിലെത്തും. സർക്കാറിെൻറ പുതിയ ഇക്ട്രോണിക് വാഹന നയത്തിെൻറ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ- ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ പെര്‍മിറ്റ് നല്‍കൂ.
ഇപ്പോഴുള്ള ഓട്ടോയുടെ രൂപഭാവത്തിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് വൈദ്യുതി ഇന്ധനത്തിലേക്ക് മാറുന്നത്. ജർമന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വിയുടെ മോട്ടോറുമാണ് ഉപയോഗിച്ചിട്ടുള്ളത്. ബാറ്ററിക്ക് അഞ്ചുവര്‍ഷത്തെ ആയുസ്സുണ്ട്. മൂന്നുമണിക്കൂര്‍കൊണ്ട് ചാർജാകും. ഒറ്റചാർജിങ്ങില്‍ പരമാവധി 120 കിലോമീറ്റര്‍ ഓടിക്കാം. മൂന്നുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. പരമാവധി വേഗം 55 കിലോമീറ്റർ. ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയാണ് ചെലവ്.
295 കിലോയാണ് ഭാരം. ഫൈബര്‍ ഭാഗങ്ങളാണ് വാഹനത്തിന് മുന്‍വശത്തും ഉള്ളിലും ഉപയോഗിച്ചിട്ടുള്ളത്. ഇ-ഓട്ടോയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാന്‍ കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ എം. ഷാജഹാന് പറഞ്ഞു. പുണെയിലെ ഓട്ടോമോട്ടിവ് റിസര്‍ച് അസോസിയേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകളിലാണ് ഇപ്പോൾ നടക്കുന്നത്. ക്ഷമതാസര്ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ ഒരു മാസത്തിനകം വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലെ പ്ലാൻറിൽ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി. ഏകദേശം 2.10 ലക്ഷം രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.