പിരിവ് നൽകാത്തതിന് വീടിെൻറ തറ പൊളിച്ച് കൊടി നാട്ടിയ ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കെതിരെ കേസെടുത്തു
text_fieldsകാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിന് പിരിവു നൽകാൻ വൈകിയതിെൻറ വൈരാഗ്യത്തിൽ നിർമാണത്തിലുള്ള വീടിെൻറ തറ പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി.എം. റാസിക്കിെൻറ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. വീടിെൻറ തറയുടെ കിഴക്കും തെക്കും ഭാഗത്ത് സിമൻറിട്ട് കെട്ടിയ കല്ലുകൾ ഇളക്കിയെടുത്ത് മറിച്ചിട്ടു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് നിർമിച്ച ഷെഡും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകരാരോ പിന്നീട് കൊടി മാറ്റി.
ഫെബ്രുവരി അഞ്ചിനാണ് വീട് വെക്കാനുള്ള അനുമതി പഞ്ചായത്ത് നൽകിയത്. പഞ്ചായത്തംഗമായ സി.പി.എം നേതാവ് അശോകൻ ഇട്ടമ്മലാണ് അനുമതി വാങ്ങിച്ച് കൊടുത്തത്. എന്നാൽ വയലിൽ വീട് നിർമിക്കുന്നതിനെതിരെ പഞ്ചായത്തിൽ പരാതി കിട്ടിയിരുന്നുവെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ കെ. സബീഷിെൻറ വാദം. തറ പൊളിച്ച് കൊടി നാട്ടിയതിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. സ്ഥലം േഡറ്റ ബാങ്കിൽ ഉൾപ്പെടാത്തതിനാലും ഉടമക്ക് 10 സെൻറ് മാത്രമേയുള്ളൂവെന്നതിനാലുമാണ് നിർമാണ അനുമതി നൽകിയതെന്ന് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് പറഞ്ഞു.
കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമി, തകർന്ന തറ കാണാൻ വയ്യ
കാഞ്ഞങ്ങാട്: ഏട്ടെൻറ പഴക്കടയിലാണ് ജോലി, അവിടെനിന്ന് കിട്ടുന്ന വരുമാനം പൊന്നുപോലെ സൂക്ഷിക്കും, പിന്നെ ഭാര്യയുടെ കുറച്ച് സ്വർണമുണ്ടായിരുന്നു.
അതൊക്കെ വിറ്റാണ് സ്ഥലമെടുത്തത്. ശരിയായ രേഖകളെല്ലാം കൈവശമുണ്ടായതിനാൽ പഞ്ചായത്തിൽനിന്ന് പെട്ടെന്നുതന്നെ വീടുവെക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തതായും സ്ഥലമുടമ റാസിക്ക് പറഞ്ഞു.
കൈയിലുണ്ടായ കാശുകൊണ്ട് വേഗം കല്ലിറക്കി തറ കെട്ടിപ്പൊക്കി. ഈ സമയത്ത് നാട്ടിലെ പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ടിരുന്നു. നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. പണം കൊടുക്കാൻ കുറച്ച് വൈകിയതോടെയാണ് കഴിഞ്ഞ ദിവസമെത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തറ പൊളിച്ചത്. തകർന്നുകിടക്കുന്ന തറയുടെ കല്ലുകൾ കാണാൻ കഴിയുന്നില്ലെന്നും നെഞ്ച് പിടക്കുകയാണെന്നും സ്ഥലമുടമ റാസിക്ക് പറഞ്ഞു.
കൊടി മാറ്റി; കലക്ടർക്ക് പരാതി
കാഞ്ഞങ്ങാട്: നിർമാണത്തിലിരിക്കുന്ന വീടിെൻറ തറ പൊളിച്ച് കൊടിനാട്ടിയത് വിവാദമായതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെതന്നെ ഡി.വൈ.എഫ്.ഐയുടെ കൊടി പറിച്ചെടുത്തു. ഇട്ടമ്മലിലെ പ്രവർത്തകരാണ് കൊടി പറിച്ചെടുത്തത്. വീട് പണിയുന്നത് വയൽ ഭൂമിയിലാണെന്നും ഇവിടെ വെള്ളം കെട്ടിനിൽക്കുന്നയിടമാണെന്നും പച്ചക്കറി കൃഷിക്ക് തടസ്സമാകുന്നതോടെയാണ് ഡി.വൈ.എഫ്.ഐ വിഷയത്തിൽ ഇടപെട്ടതെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ് വിപിൻ കാറ്റാടി പറഞ്ഞു. വിഷയത്തിൽ കലക്ടർക്ക് പരാതി നൽകിയതായും വിപിൻ പറഞ്ഞു.
വാർത്ത അടിസ്ഥാന രഹിതം –ഡി.വൈ.എഫ്.െഎ
കാഞ്ഞങ്ങാട്: കൊളവയലിലെ ഇട്ടമ്മൽ പ്രദേശത്ത് തെരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തതിന് നിർമാണത്തിലിരുന്ന വീടിെൻറ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ കൊടി സ്ഥാപിച്ചു എന്ന നിലയിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.
നിലവിൽ വെറ്റ് ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരെ നാട്ടുകാരിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. കൃഷിസ്ഥലത്ത് വീട് നിർമിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന എതിർപ്പുകളെ മറികടക്കാനും മാധ്യമ പിന്തുണയോടെ വിവാദമുണ്ടാക്കി നിർമാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതാവിെൻറ സഹോദരൻ കൂടിയായ സ്ഥലമുടമയുടെ കുതന്ത്രമാണ് ഇത്തരം വാർത്തക്ക് പിന്നിലെന്ന് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.