ഊരും പേരുമില്ല; വ്യാജൻ സാനിറ്റൈസറുകൾ വിപണിയിൽ
text_fieldsകണ്ണൂർ: നിർമാതാക്കളുടെ ഊരും പേരുമില്ലാത്ത വ്യാജൻ സാനിറ്റൈസറുകൾ വിപണി കീഴടക്കുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയാൽ കോവിഡ് വ്യാപനം തടയാമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം. ഇക്കാര്യം ആളുകൾ ഗൗരവത്തിലെടുത്തതോടെയാണ് ചൂഷണം ചെയ്യാൻ തട്ടിക്കൂട്ട് കമ്പനികൾ രംഗത്തെത്തിയത്.
100 മില്ലി ലിറ്ററിന് 150 രൂപ വരെ വിലയാണ് ഈടാക്കുന്നത്. നിർമാതാക്കളുടെ പേരോ വിലാസമോ പോലുമില്ലാത്ത വ്യാജൻമാർ ഈ അവസരമാണ് മുതലെടുക്കുന്നത്. ചുരുങ്ങിയത് 70 ശതമാനം മെഡിക്കേറ്റഡ് ആൽക്കഹോളുള്ള സാനിറ്റൈസറുകൾക്കാണ് അണുക്കളെ നശിപ്പിക്കാനാവുക. എന്നാൽ, വാജൻമാരിൽ ഇവയുടെ ശതമാനം പോലും പുറത്ത് എഴുതിച്ചേർത്തിട്ടില്ല.
ഒട്ടും ആൽക്കഹോൾ ചേർക്കാതെ, ആയുർവേദ ലേബലിലുള്ളവയും 30-40 ശതമാനം മാത്രം ആൽക്കേഹാൾ ഉൾപ്പെടുത്തിയവയും വിപണിയിലുണ്ട്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
പരമാവധി വിൽപന വില (എം.ആർ.പി) പോലും രേഖപ്പെടുത്താത്ത സാനിറ്റൈസർ ബോട്ടിലുകളും മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. ഇവയുടെ പുറത്ത് കച്ചവടക്കാർ പേനകൊണ്ട് തങ്ങൾക്ക് തോന്നിയ വില എഴുതിച്ചേർക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.