കല്യാണ്‍ ജ്വല്ലേഴ്സിനെതിരെ വ്യാജ പ്രചാരണം; ദുബൈയിൽ അഞ്ചുപേര്‍ക്കെതിരെ ക്രിമിനല്‍ നടപടി
text_fieldsതൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സിെൻറ സ്വര്‍ണാഭരണം വ്യാജമാണെന്ന് പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്ക്കെതിെര സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബൈ പൊലീസിന് ദുബൈ പബ്ലിക് പ്രോസിക്യൂഷന് നിര്‍ദേശം നൽകിയതായി മാനേജ്മെൻറ് പത്രക്കുറിപ്പിൽ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെക്കുറിച്ച് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റിൽ യു.എ.ഇയിലെ കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകള്‍ സീല്‍ചെയ്തെന്നും ഉടമയെ അറസ്റ്റ് ചെയ്തെന്നും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കല്യാണ്‍ ജ്വല്ലേഴ്സ് എൽ.എൽ.സി ദുബൈ പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളെ തെറ്റായരീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള ഇത്തരം നടപടികള്‍ ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാൺരാമന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കൊണ്ട് ഒട്ടേറെ ആളുകളുടെ കഠിനാധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ്. ചിലർ നടത്തുന്ന വ്യാജ പ്രചാരണം ബ്രാന്ഡിെൻറ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. യു.എ.ഇയിലെ നിയമസംവിധാനവും ദുബൈ പൊലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിന് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാണ്‍ ജ്വല്ലേഴ്സിെൻറ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
