ഷാനു ചാക്കോയെ പിരിച്ചുവിടാൻ ദുബൈ കമ്പനിയുടെ തീരുമാനം
text_fieldsദുബൈ: കോട്ടയം ദുരഭിമാന കൊലക്കേസ് പ്രതി ഷാനു ചാക്കോയെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ദുബൈയിലെ കമ്പനി തീരുമാനിച്ചു. ദുബൈയിലെ ടെക്നിക്കൽ സർവീസസ് കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഷാനു ചാക്കോ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കി. ഷാനുവിന് അടിയന്തര അവധി അനുവദിച്ചതിൽ ഖേദിക്കുന്നുവെന്നും തൊഴിലുടമ പറഞ്ഞു.
സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും വിശ്വസിപ്പിച്ച് അടിയന്തര അവധിക്കാണ് ഷാനു നാട്ടിലേക്ക് പോയത്. 2019 ജൂലൈയിലാണ് ഇയാളുടെ വിസ കാലാവധി അവസാനിക്കുന്നത്. ആറ് മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ വിസ സ്വാഭാവികമായി റദ്ദാകും. ഷാനു ഇനി തിരിച്ചെത്തില്ലെന്നാണ് കരുതുന്നതെന്നും തിരിച്ചെത്തിയാൽ തന്നെ വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കുമെന്നും കമ്പനിയുടമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
