കരുത്തരായി ലഹരി മാഫിയ, ജീവനക്കാരില്ലാതെ എക്സൈസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂജെൻ മയക്കുമരുന്ന് ഉൾപ്പെടെ വ്യാപകമാകുന്ന സാഹചര്യത്തിലും ജീവനക്കാരില്ലാതെ എക്സൈസ് വകുപ്പ് മുടന്തുന്നു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിെൻറ നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പൂർണമായും ഫലം കാണാത്തതിന് കാരണം ജീവനക്കാരുടെ കുറവാണെന്ന് എക്സൈസ് വൃത്തങ്ങൾ സമ്മതിക്കുന്നു.
കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്ന വകുപ്പിെൻറ നിരന്തര ആവശ്യം സാമ്പത്തിക ബാധ്യതയിൽ കുരുങ്ങിക്കിടക്കുകയാണ്. എക്സൈസിന് മാത്രം പ്രത്യേക ക്രൈംബ്രാഞ്ച് വിഭാഗം രൂപവത്കരിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. 3,200 പേർ മാത്രമാണ് എക്സൈസില്‍ ഫീല്‍ഡ് ജീവനക്കാർ. 138 എക്സൈസ് റേഞ്ച് ഓഫിസുണ്ട്. കേസ് അന്വേഷിക്കുന്നതിന് താഴെതട്ടിലുള്ള റേഞ്ച് ഓഫിസുകളിലുള്ളത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 15ല്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രം.
തിരുവനന്തപുരം എക്സൈസ് റേഞ്ച് പരിധിയില്‍ 25 പൊലീസ് സ്റ്റേഷനുണ്ട്. 700 പൊലീസുകാരാണ് ഇവിടെയുള്ളത്. ഇത്രയും പൊലീസുകാർ ജോലി ചെയ്യുന്ന മേഖലയിലാണ് 15ല്‍ താഴെ മാത്രം എക്സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനുള്ളത് എന്നത് എക്സൈസ് വകുപ്പിെൻറ ദയനീയ സ്ഥിതി വ്യക്തമാക്കുന്നു. മയക്കുമരുന്ന്, മദ്യം കടത്തുലുൾപ്പെടെ വിവരങ്ങൾ ഇൻറലിജന്‍സിന് കൈമാറാന്‍ ഒാരോ ജില്ലയിലുമുള്ളത് അഞ്ച് എക്സൈസ് പ്രിവൻറീവ് ഓഫിസര്‍മാര്‍ മാത്രം. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ 90ഒാളം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
മയക്കുമരുന്ന് കടത്ത് തടയുന്നതിന് എക്സൈസ് ഷാഡോ സംവിധാനവും ഇൻറലിജൻസ്, സ്പെഷൽ സ്ക്വാഡ് സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ അപര്യാപ്തത ഇതിന് വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.