Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതലപ്പൊഴിയില്‍...

മുതലപ്പൊഴിയില്‍ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
മുതലപ്പൊഴിയില്‍ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
cancel
ആറ്റിങ്ങല്‍: മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം വര്‍ക്കല പാപനാശത്തിന് സമീപത്ത് കടലില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ എസ്.എസ്.പി ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ വക്കം തൊപ്പിക്കവിളാകം മണക്കാട്ട് വിളാകം വീട്ടില്‍ ബിഫുവിെൻറയും ജയശ്രീയുടെയും മകന്‍ ദേവനാരായണന്‍ (15), വക്കം നിലയ്ക്കാമുക്ക് അലിയിറക്കം വീട്ടില്‍ സോമന്‍-ബേബി ഗിരിജ ദമ്പതികളുടെ മകന്‍ ഹരിചന്ദ് (15) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളി‍യാഴ്ച കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് എട്ട് പേരടങ്ങുന്ന സംഘം ബീച്ചിലെത്തിയത്. ഹാര്‍ബറിെൻറ വടക്ക് വശത്ത് കടലിൽ കുളിക്കവേ മൂന്ന് പേര്‍ തിരയിൽപെടുകയായിരുന്നു. ബഹളംകേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ വക്കം സ്വദേശി രാഹുലി(15)നെ രക്ഷിച്ചെങ്കിലും മറ്റുള്ളവരെ കണ്ടെത്താനായില്ല.
മത്സ്യത്തൊഴിലാളികൾ, പൊലീസ്-ഫയര്‍ഫോഴ്‌സ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെൻറ് എന്നിവർ തെരച്ചിൽ തുടരവേയാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹങ്ങള്‍ മുതലപ്പൊഴിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ വര്‍ക്കല പാപനാശം - തിരുവമ്പാടി ബീച്ചുകള്‍ക്ക് സമീപം കടലില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശേഷം സംസ്‌കരിച്ചു. ദേവനാരായണെൻറ സഹോദരന്‍ സൂര്യനാരായണന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowning death
News Summary - drowning death
Next Story