Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റമറ്റ...

കുറ്റമറ്റ കുടിവെള്ളത്തിന് നയം വരുന്നു

text_fields
bookmark_border
Drinking-Water
cancel

കൊച്ചി: സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിെൻറയും ശുദ്ധീകരണത്തിെൻറയും ഗുണനിലവ ാരവും കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പ്രത്യേക നയ ത്തിന് രൂപം നൽകുന്നു. കാലാവസ്ഥ വ്യതിയാനം കുടിവെള്ള ലഭ്യതയിലും വിതരണത്തിലും സൃഷ് ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ നയം സഹായിക്കുമെന്നാണ് പ്രതീക്ഷ. കുടിവെള്ള വിതര ണ, ശുദ്ധീകരണ നയം തയാറാക്കാൻ പ്രത്യേക സമിതിക്ക് രൂപംനൽകി.

കേരളത്തിലെ കുടുംബങ്ങ ളിൽ ഭൂരിഭാഗവും പൈപ്പ് വെള്ളത്തേക്കാൾ കിണർവെള്ളത്തെയാണ് ആശ്രയിക്കുന്നത്. സംസ് ഥാനത്താകട്ടെ ഭൂഗർഭ ജല മലിനീകരണ തോത് കൂടുതലുമാണ്. മിക്ക നഗരസഭകളിലും കോർപറേഷനുകളിലും മലിനജല സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ല. കഴിഞ്ഞവർഷത്തെ പ്രളയവും മണ്ണിടിച്ചിലും കുടിവെള്ളത്തിെൻറ ഗുണനിലവാരത്തെയും വിതരണ സംവിധാനങ്ങളെയും കാര്യമായി ബാധിച്ചു. നിരവധി കുടിവെള്ള സ്രോതസ്സുകൾ മലിനമായി. ഇത് പൊതുജനാരോഗ്യത്തിന് ഉയർത്തിയ ഭീഷണി ചെറുതല്ല.

വാട്ടർ അതോറിറ്റി വർഷങ്ങളായി എല്ലാ ജില്ലയിലും വിപുല കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ, മലിനജല സംസ്കരണമടക്കം കാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. സാമ്പത്തിക പരിമിതികളും സാങ്കേതിക വൈദഗ്ധ്യത്തിെൻറ അഭാവവുംമൂലം തദ്ദേശ സ്ഥാപനങ്ങൾക്ക് കുടിവെള്ളത്തിെൻറയും ശുദ്ധീകരണത്തിെൻറയും കാര്യത്തിൽ വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ജല വിതരണ, ശുദ്ധീകരണ മേഖലയുമായി ബന്ധപ്പെട്ട് നയം രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ജലവിഭവ വകുപ്പ് അഡീഷനൽ സെക്രട്ടറി ചെയർമാനായ സമിതിയിൽ എട്ട് അംഗങ്ങളാണുള്ളത്.

ജലവിതരണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ ഉത്തരവാദിത്തങ്ങളിൽ വ്യക്തത വരുത്തൽ, കുടിവെള്ള വിതരണത്തിെൻറ നിലവാരം ഉറപ്പാക്കാനുള്ള നിർദേശങ്ങൾ, ജലനഷ്ടം ഒഴിവാക്കാനുള്ള നടപടികൾ, പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാനുള്ള സംവിധാനം തുടങ്ങിയവയും സമിതിയുടെ പരിഗണന വിഷയങ്ങളാണ്. ഈ വർഷം ഡിസംബർ 31നകം ശിപാർശകൾ സമർപ്പിക്കാനാണ് സമിതിയോട് നിർദേശിച്ചിട്ടുള്ളത്.

മലിനീകരണം എങ്ങനെ?
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ 80 ശതമാനം കുടുംബങ്ങളും പരമ്പരാഗത ഭൂഗർഭജല സംവിധാനങ്ങളെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. 10-15 ശതമാനം കുടുംബങ്ങൾ പൈപ്പ് വെള്ളവും അഞ്ച് ശതമാനം മറ്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നു. സംസ്ഥാനത്തെ നദികൾ വ്യവസായ, ഗാർഹിക മാലിന്യങ്ങളും കൃഷിയിടങ്ങളിലെ കീടനാശിനി-രാസവള പ്രയോഗങ്ങളും മൂലം ഓരോ വർഷവും കൂടുതൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) നടത്തിയ പഠനത്തിലെ കണ്ടെത്തൽ.

കൊച്ചി വ്യവസായ മേഖലയിൽനിന്ന് പെരിയാർ നദീമുഖത്ത് ഓരോ ദിവസവും ദശലക്ഷം ലിറ്റർ മാലിന്യം വന്നടിയുന്നതായും കൗൺസിലിെൻറ റിപ്പോർട്ടിൽ പറയുന്നു. മെർക്കുറി മുതൽ ഡി.ഡി.ടി, കോപ്പർ, സൾഫൈഡ്, ഫോസ്േഫറ്റുകൾ എന്നിവ വരെ ഇതിൽപ്പെടുന്നു. തീരദേശങ്ങളിലെ ജലാശയങ്ങളിൽ മാലിന്യത്തിെൻറ തോത് കൂടുതലാണ്. ഭൂഗർഭജല മലിനീകരണമാണ് 60 ശതമാനത്തിലധികം കുടുംബങ്ങൾ കിണർ വെള്ളത്തെ ആശ്രയിക്കുന്ന കേരളത്തിൽ ജലജന്യ രോഗങ്ങൾ കൂടാൻ കാരണമായി പറയുന്നത്.

ജല അതോറിറ്റി നടപ്പാക്കിയ പല കുടിവെള്ള പദ്ധതികളും കാര്യക്ഷമതയിൽ പിന്നിലാണ്. ഇതിനിടെയാണ് പ്രളയത്തിൽ ജലാശയങ്ങൾ മലിനമാകുകയും വിതരണ സംവിധാനങ്ങൾ വൻ തോതിൽ തകരുകയും ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdrinking watermalayalam newsWate Precaution
News Summary - Drinking Water Precaution -Kerala News
Next Story