Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യ കേസ്: ഡോ....

സൗമ്യ കേസ്: ഡോ. ഉന്മേഷ് അവിഹിത നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലൻസ് 

text_fields
bookmark_border
സൗമ്യ കേസ്: ഡോ. ഉന്മേഷ് അവിഹിത നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലൻസ് 
cancel
തൃശൂർ: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം വിവാദത്തിൽ ഫോറൻസിക് സർജൻ ഡോ. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലൻസ്. അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് സൗമ്യ കേസിൽ അവിഹിത ഇടപെടലുണ്ടായെന്ന ആക്ഷേപം സംബന്ധിച്ച കേസ് തൃശൂർ വിജിലൻസ് കോടതി തീർപ്പാക്കി. ഉന്മേഷ് അവിഹിത  നേട്ടമുണ്ടാക്കിയതായി തെളിഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് വിജിലൻസ് അന്വേഷണ സംഘം തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. പരാതിക്കാരന് ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. ദ്രുതപരിശോധന റിപ്പോർട്ട് കോടതി അംഗീകരിച്ചു. 

സൗമ്യയുടെ പോസ്റ്റ്മോർട്ടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. തൃശൂർ മെഡിക്കൽ കോളജ്  ഫോറൻസിക് വിഭാഗം ചുമതല വഹിച്ചിരുന്ന ഡോ. േഷർളി വാസുവും േഫാറൻസിക് സർജൻ ഡോ. ഉന്മേഷും തമ്മിൽ ഇേതച്ചൊല്ലി ഉയർന്ന തർക്കം കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി േഷർളി വാസു കോടതിയിൽ ഹാജരായപ്പോൾ പ്രതിഭാഗം ഹാജരാക്കിയത് ഉന്മേഷിനെയായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് താനാണെന്നും റിപ്പോർട്ടിൽ േഷർളി വാസു തിരുത്തലുകൾ വരുത്തിയതായും ഉന്മേഷ് ആരോപിച്ചിരുന്നു. 

തുടർന്ന്, ഉന്മേഷ് പണം വാങ്ങി പ്രതിഭാഗത്തിനുവേണ്ടി ഹാജരായി എന്ന പരാതിയിലാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡോ. ഷേർളി വാസുവിനെതിരെ ഡോ. ഉന്മേഷ് നൽകിയ മാനനഷ്ടക്കേസ് തൃശൂർ ചീഫ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soumya murderDr Unmeshpost mortem
News Summary - Dr Unmesh not guilty in post mortem controversy
Next Story