Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ ദുരിതകാലവും നാം തരണം...

ഈ ദുരിതകാലവും നാം തരണം ചെയ്യും –ഡോ. എ. ശംസുദ്ദീൻ

text_fields
bookmark_border
covid-19
cancel

കോവിഡ് ഉത്ഭവിച്ച ചൈനയിൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ലോക് ഡൗണായിരിക്കും. ഈ കാലഘട്ടത്തിൽ എല്ലാ സംരംഭങ്ങളും അടച ്ച് ചൈനക്കാരിൽ അധികവും സ്വന്തം ഗ്രാമങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം െചലവഴിക്കാറാണ് പതിവ്. ഒരുവിഭാഗം ആളുകൾ ക ുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര പോകുന്നവരുമുണ്ട്. ഇത്തവണയും അവർ ഫെബ്രുവരിയിൽ മറ്റു രാജ്യങ്ങളിൽ പോയതു കൊണ്ടായിരിക്കാം കോവിഡ് വർധിക്കാൻ കാരണമായത്.

ഇന്ത്യ ഭൂഖണ്ഡത്തിലും ഗൾഫ് രാജ്യങ്ങളിലും ഇങ്ങനെ ഒരു അടച്ചിടൽ പതിവില്ലാത്തതാണ്. കച്ചവടക്കാർ ഈ കാലഘട്ടം അവരുടെ സംരംഭങ്ങളെക്കുറിച്ച് പഠിക്കാനും പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും ശ്രമിക്കണം. ഓരോ തൊഴിലാളികളെയും വിശ്വാസത്തിലെടുത്ത് അവരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാൻ നമുക്ക് കഴിയണം. കോവിഡിന് ശേഷം ഉപഭോക്താക്കൾക്ക് നല്ല സേവനം ലഭ്യമാക്കുന്നതിലൂടെ ഇപ്പോഴുണ്ടായ നഷ്ടം ഒരുപരിധിവരെ നികത്താനാവും. ഇല്ല, നമുക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല, എല്ലാം നമുക്കൊപ്പം തന്നെയുണ്ട്; ഈ ആത്മബലം കൈവെടിയരുത്. ആതുരസേവനവും വിദ്യാഭ്യാസവുമാണ് ഞങ്ങളുെട മേഖല.

നേത്ര ചികിത്സാരംഗത്ത് ജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം നൽകാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. മക്കളുടെ പഠനകാര്യങ്ങളിൽ ആശങ്കയുള്ള രക്ഷിതാക്കൾക്ക് വ്യത്യസ്തമായ പഠനരീതിയിലൂടെ അവരുടെ സ്വപ്നസാക്ഷാത്കാരം സാധ്യമാക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ടുതന്നെ ഈ ദുരിതകാലവും നിഷ്പ്രയാസം തരണം ചെയ്യും. പകർച്ചവ്യാധികൾ പടരുേമ്പാൾ നമ്മളെവിടെയാണോ അവിടെ ക്ഷമയോടെ നിൽക്കുന്നതാണ് ഉത്തമമെന്ന പ്രവാചകെൻറ ഉപദേശത്തിൽ വിശ്വാസം അർപ്പിക്കാം. ഈ മഹാവിപത്തിൽനിന്ന് കരകയറാൻ പുണ്യ റമദാനിലെ പ്രാർഥനകൾ കൂടി ആയുധമാക്കുക.

ഡോ. എ. ശംസുദ്ദീൻ

എം.ഡി, അൽ സലാമ ഗ്രൂപ് ഓഫ് കമ്പനീസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCronaviruscovid 19
News Summary - DR Shamsudheen issue-Kerala news
Next Story