Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള വി.സിയുടെ ചുമതല...

കേരള വി.സിയുടെ ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണറുടെ ഉത്തരവ്

text_fields
bookmark_border
കേരള വി.സിയുടെ ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണറുടെ ഉത്തരവ്
cancel

തിരുവനന്തപുരം: കേരള സർവകലാശാല വി.സിയുടെ ചുമതല ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. നിലവിലുള്ള വി.സി ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.

ആരിഫ്മുഹമ്മദ് ഖാൻ 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്. സംഘ്പരിവാർ കേന്ദ്രങ്ങളുടെ താൽപര്യത്തിനനുസൃതമായിട്ടായിരുന്നു സർക്കാർ നോമിനിയെ വെട്ടി ബി.ജെ.പി പിന്തുണയുള്ള ഇദ്ദേഹത്തിന് അവസരം നൽകിയത്.

വി.സി സ്ഥാനത്തേക്ക് സർക്കാർ മുന്നോട്ടുവെച്ചത് മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേരായിരുന്നു. ഇതിന് പുറമെ ഡോ. വി. രാമൻകുട്ടിയുടെയും ഡോ. മോഹൻ കുന്നുമ്മലിന്റെയും പേര് സെർച്ച് കമ്മിറ്റി ഗവർണർക്ക് നൽകിയിരുന്നു. പ്രവീൺലാലിനെ വി.സിയായി നിയമിക്കാനുള്ള സർക്കാർ താൽപര്യം ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹൻ കുന്നുമ്മലിനെ വി.സിയായി നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്.

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാർ രാജ്ഭവനിൽ നടത്തിയ ഇടപെടലിലാണ് ആരോഗ്യ സർവകലാശാല വി.സി നിയമനം നടന്നതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഗവർണറുടെ നടപടിയിൽ സർക്കാർ അമ്പരന്നെങ്കിലും പരസ്യ പ്രതികരണങ്ങളിൽനിന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ മാറിനിൽക്കുകയായിരുന്നു.

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് വിരമിക്കുന്ന കേരള വി.സി ഡോ. വി.പി മഹാദേവൻ പിള്ളയും തമ്മിലുള്ള കടുത്ത വിയോജിപ്പ് പരസ്യമായിരുന്നു. ഇക്കാര്യത്തിൽ മഹാദേവൻ പിള്ള ഗവർണർക്ക് എഴുതിയ കത്തിനെ പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ്‌ ഉപയോഗിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണം.

കണ്ണൂര്‍ സ്വദേശിയായ ഡോ. മോഹനൻ കുന്നുമ്മൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ദീർഘകാലം റേഡിയോ ഡയഗ്നോസിസിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ പ്രസിഡൻറ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗമാണ്. ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാറിെൻറ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prof. Mahadevan pillaidr. mohanan kunnummalkerala vcarif mohammad khan
News Summary - Dr Mohanan Kunnummal Kerala VC In charge
Next Story