Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീധന...

സ്ത്രീധന പീഡനക്കേസുകളിൽ പെെട്ടന്നുള്ള അറസ്റ്റ് ഒഴിവാക്കണമെന്ന് ഡി.ജി.പി 

text_fields
bookmark_border
kerala dgp-kerala news
cancel

തിരുവനന്തപുരം: സ്ത്രീധന പീഡനക്കേസുകളിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പെെട്ടന്നുള്ള  അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഒഴിവാക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർേദശം. ഇന്ത്യൻ ശിക്ഷാ നിയമം 498 എ വകുപ്പുപ്രകാരമുള്ള കേസുകളിൽ  നടപടി സ്വീകരിക്കുമ്പോൾ ഇതു സംബന്ധിച്ച് സുപ്രീംകോടതി നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന നിർദേശമാണ് ഡി.ജി.പിയുടേത്. വിവാഹിതയായ സ്ത്രീ ഭർത്താവിൽനിന്നോ ഭർതൃവീട്ടുകാരിൽനിന്നോ നേരിടുന്ന ക്രൂരത സംബന്ധിച്ച പരാതികളാണ് ഐ.പി.സി 498 എ വകുപ്പു പ്രകാരം കേസെടുത്ത് അന്വേഷിക്കുന്നത്. ഐ.പി.സി 498 എ വകുപ്പിെൻറ ദുരുപയോഗം തടയുന്നതിന് ഉദ്ദേശിച്ചാണ് സുപ്രീംകോടതി 2017 ജൂൈല 27ന് ക്രിമിനൽ അപ്പീൽ നമ്പർ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഈ മാർഗനിർദേശങ്ങൾ നൽകിയത്.  

എല്ലാ ജില്ലകളിലും ലീഗൽ സർവിസ് അതോറിറ്റിയുടെ കീഴിൽ ഒന്നോ അതിലധികമോ കുടുംബക്ഷേമ സമിതികൾ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി മാർഗനിർദേശത്തിൽ നിഷ്കർഷിക്കുന്നു. കുറഞ്ഞത് മൂന്ന് അംഗങ്ങളെങ്കിലും ഈ സമിതിയിൽ ഉണ്ടാകണം. ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല സെഷൻസ് ജഡ്ജി കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും ഈ സമിതിയുടെ പ്രവർത്തനം വിലയിരുത്തണം. പൊലീസിനോ മജിസ്േട്രറ്റിനോ ലഭിക്കുന്ന 498 എ വകുപ്പിെൻറ പരിധിയിൽ വരുന്ന ഓരോ പരാതിയും ഈ സമിതിക്ക് നൽകുകയും സമിതി അത് വിശദമായി പരിശോധിക്കുകയും വേണം. പരാതികൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ സമിതി അന്വേഷണം നടത്തി വിഷയം സംബന്ധിച്ച വസ്തുതകൾ, സമിതിയുടെ അഭിപ്രായം എന്നിവ ഉൾപ്പെടെ സംക്ഷിപ്ത റിപ്പോർട്ട് പരാതി ലഭിച്ച അധികാരിക്ക് നൽകണം.

ഈ റിപ്പോർട്ട്് ലഭിച്ചശേഷമേ ഇത്തരം കേസുകളിൽ സാധാരണഗതിയിൽ അറസ്റ്റുകൾ നടത്താവൂ. റിപ്പോർട്ട് അതിെൻറ പ്രാധാന്യം അനുസരിച്ച്  അന്വേഷണ ഉദ്യോഗസ്ഥനോ മജിസ്േട്രറ്റോ പരിഗണിക്കുകയും തുടർ നടപടികൾ എടുക്കുകയും വേണം. പ്രതികൾ വിദേശത്താണെങ്കിൽ പാസ്പോർട്ട് പിടിച്ചെടുക്കലോ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കലോ അസാധാരണ സാഹചര്യങ്ങളിലേ ചെയ്യാവൂ. 

ഏതെങ്കിലും തരത്തിൽ ഒത്തുതീർപ്പുണ്ടാക്കുകയാണെങ്കിൽ ഇത്തരം പരാതികളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ  തീർപ്പാക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള അധികാരം ജില്ല സെഷൻസ് ജഡ്ജിമാർക്കോ അല്ലെങ്കിൽ അദ്ദേഹം നാമനിർദേശം ചെയ്ത മറ്റ് മുതിർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനോ  ഉണ്ടായിരിക്കും. എന്നാൽ, പ്രകടമായ ശാരീരികക്ഷതം, മരണം എന്നിവ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിന്മേൽ നിർേദശങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. 

ഇത്തരം കേസുകൾ അന്വേഷിക്കുന്നതിന് ഓരോ പ്രദേശത്തും ഉദ്യോഗസ്ഥരെ ഇതിനായി അധികാരപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർമാരെ ഇതിനായി അധികാരപ്പെടുത്തിയിട്ടുണ്ടെന്നും ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കാൻ മേഖല ഡി.ജി.പി./എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgparrestkerala newsmalayalam newsDowry Case
News Summary - Dowry Attack Case: Avoid Arrest says DGP -Kerala News
Next Story