ചെന്നിത്തലയുടെ അമ്മക്കും യു.ഡി.എഫ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്
text_fieldsതിരുവനന്തപുരം: കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാലിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടെന്ന് പരാതി. എസ്.എസ് ലാലിന് വട്ടിയൂർക്കാവിലെ 170ാം നമ്പർ ബൂത്തിൽ രണ്ട് വോട്ടുണ്ടെന്നാണ് സി.പി.എം ആരോപണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവാണ് ഉണ്ടായതെന്നും വോട്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എസ്.എസ് ലാൽ പറഞ്ഞു.
ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് വോട്ടുള്ളത്. ചെന്നിത്തല പഞ്ചായത്തിലെ 152ാം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലും വോട്ട് ഉണ്ട്. െചന്നിത്തല പഞ്ചായത്തിലെ വോട്ട് ഈയടുത്താണ് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റ് എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.
വോട്ട് നീക്കാൻ അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് ഉണ്ടായതെന്നുമാണ് ചെന്നിത്തലയുടെ ഓഫീസിന്‍റെ വിശദീകരണം.
നേരത്തെ സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ടുകളുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയേയും സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.