തിരുവനന്തപുരം: കേരളത്തെ ആശങ്കയിലാഴ്ത്തി ബംഗാൾ ഉൾക്കടലിന് പുറമെ അറബിക്കടലിലും ന്യൂനമർദ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ അന്തമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം ബുധനാഴ്ച്ച പുലർച്ചയോടെ രൂപം കൊള്ളാനാണ് സാധ്യത. തൊട്ടുപിന്നാലെയാണ് അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തായി മറ്റൊരു ന്യൂനമർദവും രൂപംകൊള്ളുന്നത്.
അന്തമാൻ കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം 48 മണിക്കൂറില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ, അറബിക്കടലിൽ രൂപംകൊള്ളാൻ പോകുന്ന ന്യൂനമർദത്തിെൻറ സഞ്ചാരപഥം കണക്കാക്കിയിട്ടില്ല.
ന്യൂനമർദങ്ങളും മാലദ്വീപിനും ലക്ഷദ്വീപിനും സമീപത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയും കണക്കിലെടുത്ത് കേരള- ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ മൂന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.