ബി.എസ്.എൻ.എല്ലിെൻറ വൈദ്യുതി വിഛേദിക്കരുത് –സംസ്ഥാനങ്ങളോട് ടെലികോം വകുപ്പ്
text_fieldsതൃശൂർ: ബിൽ അടയ്ക്കാത്തതിെൻറ പേരിൽ ബി.എസ്.എൻ.എല്ലിെൻറ വൈദ്യുതി കണക്ഷൻ വിഛേദിക്കു ന്നത് ഉടൻ നിർത്തണമെന്ന് ടെലികോം വകുപ്പ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അതത് സംസ്ഥാ നങ്ങളിലെ വൈദ്യുതി ബോർഡുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്ന് സംസ്ഥാന ചീഫ് സെ ക്രട്ടറിമാർക്ക് അയച്ച കത്തിൽ ടെലികോം വകുപ്പ് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജീവ് ഗുപ്ത ആവശ്യപ്പെട്ടു. ഈ സമയത്ത് വൈദ്യുതി വിഛേദിക്കുന്നത് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.എസ്.എൻ.എൽ നൽകുന്ന നിർണായക സേവനങ്ങളെ ബാധിക്കുമെന്ന് വകുപ്പ് ഓർമിപ്പിച്ചു. ബി.എസ്.എൻ.എല്ലിെൻറ ഫ്യൂസൂരുന്നത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസസി നേരിടുന്ന ബി.എസ്.എൻ.എല്ലിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിനൊപ്പം വൈദ്യുതി ബിൽ അടക്കുന്നതും പ്രതിസന്ധിയിലാണ്. ഇതോടെ രാജ്യവ്യാപകമായി ബി.എസ്.എൻ.എല്ലിനുള്ള കണക്ഷൻ വിഛേദിക്കുന്നുണ്ട്. ഇത് എക്സ്ചേഞ്ചുകളുടെയും മൊബൈൽ ടവറുകളുടെയും പ്രവർത്തനത്തെ ബാധിക്കുകയും പലയിടത്തും സേവനം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് സേവനം എത്തിക്കുന്ന ബി.എസ്.എൻ.എല്ലിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ സുപ്രധാന പങ്കുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ടെലികോം മേഖലയിലെ കടുത്ത മത്സരം കാരണം കമ്പനി സാമ്പത്തിക ഞെരുക്കത്തിലാണ്. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനിടക്ക് കണക്ഷൻ വിഛേദിക്കുന്നത് തെരഞ്ഞെടുപ്പ് ജോലികൾക്ക് വിനയാകുമെന്നും അത്തരം 'അസുഖകരമായ' നടപടി നിർത്തിവെക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, ജൂൺ വരെ ബി.എസ്.എൻ.എൽ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാനുള്ള നടപടി ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ടെലികോം വകുപ്പിന് നിർദേശം നൽകി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.എസ്.എൻ.എല്ലിൽ ശമ്പളം മുടങ്ങിയത് ഉൾപ്പെടെയുള്ള പ്രതിസന്ധി ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ എന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.