Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കുണുകുണൂന്ന് എന്നോട്...

'കുണുകുണൂന്ന് എന്നോട് ചോദിക്കരുത്, ഞാന്‍ വല്ലോം പറയും' -എം.എം. മണി

text_fields
bookmark_border
കുണുകുണൂന്ന് എന്നോട് ചോദിക്കരുത്, ഞാന്‍ വല്ലോം പറയും -എം.എം. മണി
cancel

തൊടുപുഴ: കെ.എസ്.ഇ.ബി - അദാനി കരാർ സംബന്ധിച്ച ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനോട് കയർത്ത് വൈദ്യുതി മന്ത്രി എം.എം. മണി. 'കുണുകുണൂന്ന് എന്നോട് ചോദിക്കരുത്. ഞാന്‍ പറയുന്നത് കേള്‍ക്ക്. എന്നിട്ട് അത് കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്. ഇല്ലേല്‍ നിങ്ങള് പോയ്ക്കോ. എനിക്ക് നിങ്ങളെ കാണാൻ സൗകര്യമില്ല. അത്രേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്‍റെടുത്ത് പറഞ്ഞാല്‍ ഞാന്‍ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാല്‍ ന്യായമാ.. അതിനുത്തരമുണ്ട്..' എന്നായിരുന്നു എംഎം മണി പറഞ്ഞത്.

സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടി പറയവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വൈദ്യൂതി വാങ്ങുന്നതിനായി സര്‍ക്കാരോ വൈദ്യുതിബോർേഡാ അദാനിയുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. രമേശ് ചെന്നിത്തല ചുമ്മാ വിഢിത്തം പറയുകയാണ്. കേന്ദ്രസര്‍ക്കാർ നിര്‍ദേശ പ്രകാരമാണ് പുറമേ നിന്നും വൈദ്യുതി വാങ്ങുന്നത്. പൊതു മേഖലയില്‍ നിന്നും മാത്രമാണ് വൈദ്യുതി വാങ്ങുന്നത്. ഒരു സ്വകാര്യ കമ്പനിയുമായും കരാറില്ല. പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കുകയാണ് -എം.എം. മണി വ്യക്തമാക്കി.

അദാനിയുടെ കമ്പനിയിൽ നിന്ന് വൈദ്യൂതി വാങ്ങാൻ കെ.എസ്.ഇ.ബിയുണ്ടാക്കിയ കരാറിൽ വൻ അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ വൈദ്യൂതി ലഭിക്കുമെന്നിരിക്കെ, 2.86 രൂപ നിരക്കിൽ അദാനിയിൽ നിന്ന് 25 വർഷം വൈദ്യൂതി വാങ്ങാനാണ് കരാർ. 25 വർഷത്തേക്കുള്ള 8,850 കോടിയുടെ കരാറാണിത്. ഇതുകൊണ്ട് 1,000 കോടിയുടെ ലാഭമെങ്കിലും അദാനിയുടെ കമ്പനിയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പാരമ്പര്യ സ്രോതസുകളിൽ നിന്നുള്ള വൈദ്യൂതി നിശ്ചിത അളവ് വാങ്ങണമെന്ന വ്യവസ്ഥയുടെ മറവിലാണ് കരാറുണ്ടാക്കിയിരിക്കുന്നത്. കാറ്റിൽ നിന്നുള്ള വൈദ്യുതി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത് അദാനിക്ക് അതിന്‍റെ ഗുണം ലഭിക്കാൻ മാത്രമായിരുന്നെന്നും ഇതിൽ കേന്ദ്ര സർക്കാറിനും താൽപര്യമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആഗോള തലത്തിൽ തന്നെ വൈദ്യൂതി വില കുറഞ്ഞു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കൂടിയ വിലക്ക് 25 വർഷത്തെ കരാർ ഉണ്ടാക്കിയിരിക്കുന്നത്. ൈവദ്യുതി ഇടപാടിന് ദീർഘകാല കരാറുകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കുന്ന ഘട്ടത്തിലാണ് കേരളം 25 വർഷെത്ത കരാറിന് തയാറായിരിക്കുന്നത്. ഇത് അദാനിയുമായുള്ള അഴിമതി കൂട്ടുകെട്ടാണ്. സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കുന്ന കരാറിൽ നിന്ന് സർക്കാർ ഉടൻ പിൻമാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാറിന്‍റെ പുതിയ പങ്കാളികളായ കേന്ദ്ര സർക്കാറും അദാനിയുമായുള്ള കൂട്ടുകെട്ടിന്‍റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaMM maniadani power deal scam
News Summary - ‘Don’t ask kunu kunu, I’ll tell something’ -MM mani
Next Story