മോൻസണെതിരായ പോക്സോ കേസ്: ക്രൈംബ്രാഞ്ച് ദ്രോഹിക്കുന്നതായി ഡോക്ടറുടെ ഹരജി
text_fieldsകൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ദ്രോഹിക്കുന്നെന്ന പരാതിയുമായി ഡോക്ടർ ൈഹകോടതിയെ സമീപിച്ചു. മെഡിക്കൽ പരിശോധനക്കിടെ മാനസികമായി ബുദ്ധിമുട്ടിെച്ചന്ന ഇരയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ കളമശ്ശേരി മെഡിക്കല് കോളജിലെ ഗൈനകോളജി വിഭാഗം ഡോക്ടർ വി. പ്രിയയാണ് ഹൈകോടതിയെ സമീപിച്ചത്.
രണ്ട് ഡോക്ടർമാർ യുവതിയെ തടഞ്ഞുവെച്ച് ദ്രോഹിെച്ചന്ന പരാതിയിലാണ് ഇവർക്കെതിരെ കേസുള്ളത്.മെഡിക്കൽ പരിശോധനക്ക് കയറ്റിയയുടൻ ഇവരോടൊപ്പം വന്ന രണ്ട് പൊലീസുകാർ ബലം പ്രയോഗിച്ച് പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നെന്നാണ് ഡോക്ടറുടെ ഹരജിയിൽ പറയുന്നത്. അതിനുശേഷം തനിക്കും മറ്റൊരു ഡോക്ടർക്കുമെതിരെ പരാതിയുണ്ടെന്ന പേരിൽ കേസെടുക്കുകയായിരുന്നു.
ഇതിനുശേഷം കേസിൽ ചോദ്യംചെയ്യലിെൻറയും മറ്റും പേരിൽ തന്നെ ക്രൈംബ്രാഞ്ച് നിരന്തരം ദ്രോഹിക്കുന്നുവെന്നാണ് ഹരജിയിൽ പറയുന്നത്. നോട്ടീസ് നൽകാതെ ഡോക്ടറെ ചോദ്യംചെയ്യാൻ വിളിക്കരുതെന്ന് നിർദേശിച്ച കോടതി, തുടർന്ന് ഹരജി ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി.
മോൻസൺ: പൊലീസ് അന്വേഷണം മതിയെന്ന് സംസ്ഥാനം; സി.ബി.ഐ വേണമെന്ന് കേന്ദ്രം
- പൊലീസ് അന്വേഷണത്തിൽ ആശങ്കയോടെ വീണ്ടും ഹൈകോടതി
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നിലവിലെ അന്വേഷണം മതിയെന്ന് സംസ്ഥാന സർക്കാർ. സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാർ. പൊലീസ് അന്വേഷണം മതിയാവുമോയെന്ന് വീണ്ടും ആശങ്കയറിയിച്ച് ഹൈകോടതിയും. തുടർന്ന് അന്വേഷണകാര്യത്തിൽ കേന്ദ്രസർക്കാറിെൻറ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി മാറ്റി. ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
മോൻസണുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകിയതിെൻറ പേരിൽ മോൻസണിെൻറയും പൊലീസിെൻറയും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ (ഇ.ഡി) കക്ഷി ചേർക്കണമെന്ന ഹരജിക്കാരെൻറ അപേക്ഷ കോടതി അനുവദിച്ചു.
പ്രതിയായ മോൻസൺ ഇന്ത്യൻ പൗരനായതിനാൽ പൊലീസ് അന്വേഷണം മതിയാകുമെന്നായിരുന്നു സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇ.ഡിയുടെ അന്വേഷണ പരിധിയെക്കുറിച്ച് കോടതി ആരാഞ്ഞപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യമായി വരുമെന്ന് ഇ.ഡിയാണ് കോടതിയോട് പറഞ്ഞത്. സംസ്ഥാനത്തിന് പുറത്തും വിദേശത്തും മോൻസണിന് ഇടപാടുകളുള്ളത് ചൂണ്ടിക്കാട്ടിയ കോടതി ഈ അഭിപ്രായത്തിൽ കേന്ദ്രത്തോട് നിലപാട് തേടുകയായിരുന്നു.
ഡി.ജി.പിയും എ.ഡി.ജി.പിയും ഐ.ജിയുമൊക്കെയായി േമാൻസൺ ബന്ധം പുലർത്തിയത് ആശങ്കയോടെ മാത്രമേ കാണാനാകൂവെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. രഹസ്യാന്വേഷണത്തിന് നിർദേശിച്ച പൊലീസുതന്നെയാണ് മോൻസണിന് സുരക്ഷ ഏർപ്പെടുത്തിയതെന്നത് വിചിത്രമാണ്. ഇ.ഡി അന്വേഷിച്ചാലും സാമ്പത്തിക കാര്യങ്ങൾ മാത്രമേ അതിെൻറ പരിധിയിൽ വരൂ. ഇറ്റലിയിൽ താമസിക്കുന്ന വനിത ഉൾപ്പെട്ട കേസാണിത്. പൊലീസ് അന്വേഷണം ഇക്കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.