കോവിഡ് കാലത്ത് ഈ ഡോക്ടർ രോഗികൾക്കൊപ്പം
text_fieldsകൊടുങ്ങല്ലൂർ: മഹാമാരിക്കെതിരായ പോരാട്ടത്തിൽ പ്രാധാന്യം ഏറിയതോടെ ഡോ. റോഷിെൻറ അന്തിയുറക്കവും കൊടുങ്ങല്ലൂരിലാണിപ്പോൾ. വീടും കുടംബവും അത്ര അകലെയെല്ലങ്കിലും സാഹചര്യത്തിെൻറ ഗൗരവവും കർത്തവ്യവും കണക്കിലെടുത്ത് കൊടുങ്ങല്ലൂർ കോവിഡ് ആശുപത്രിയോടൊപ്പാണ് ജീവിതമിപ്പോൾ. ആശുപത്രിയിൽ നിന്ന് വിട്ട് നിൽക്കാൻ കഴിയാതായതോടെ വർഷത്തിൽ പലവട്ടം വന്യജീവികളുടെ അപൂർവ പടങ്ങൾ തേടി കാമറയുമായി കാട് കയറുന്നതിനും ഡോക്ടർ അവധി നൽകി.
ഒരു സർക്കാർ ധർമാശുപത്രിയെ നഗരസഭ, ആരോഗ്യ വകുപ്പ്, എം.പി, എം.എൽ.എ സന്നദ്ധ സംഘടനകൾ, എച്ച്.എം.സി, വ്യക്തികൾ തുടങ്ങിയവയോടൊപ്പം ചേർന്ന് എങ്ങനെ ഒരു ജനകീയ ചികിത്സാലയമാക്കി മാറ്റാം എന്ന് ഡോക്ടർ കാണിച്ച് തന്നു. ആശുപത്രി അങ്കണത്തിലെ ശുചിതവും അക്വാറിയവും പൂന്തോട്ടവും പച്ചക്കറിയും ഔഷധ ചെടികളുമെല്ലാം ഈ ചികിത്സകെൻറ മികച്ച കാഴ്ചപ്പാടിെൻറ ആകർഷമായ ഉദാഹരണങ്ങളാണ്.
സർക്കാറിെൻറ സംസ്ഥാനതല അംഗീകാരമായ കായകൽപ്പ പുരസ്ക്കാരത്തിൽ കഴിഞ്ഞ വർഷം കൊടുങ്ങല്ലൂർ ആശുപത്രിക്കായിരുന്നു രണ്ടാം സ്ഥാനം. മുൻ വർഷം മൂന്നാം സ്ഥാനവും അതിന് മുൻപ് ആറാം സ്ഥാനവും ലഭിച്ചു. ആർദ്ര കേരള പുരസ്ക്കാരത്തിെൻറ നാലാം സ്ഥാനത്തും എത്തി. അധ്യാപക ദമ്പതികളായ വലപ്പാട് തണ്ടയാംപറമ്പിൽ വിജയെൻറയും ലില്ലിയുടെയും മകനാണ്. ഭാര്യ: ഹാപ്പി. മക്കൾ: ശിഖ(എം.ബി.ബി.എസ് വിദ്യാർഥിനി), തേജോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.