പിതൃത്വത്തിൽ സംശയം; ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ പരിശോധനക്ക് സാധ്യത തേടി ഹൈകോടതി
text_fieldsകൊച്ചി: ഗർഭസ്ഥ ശിശുവിെൻറ ജീവന് അപായകരമല്ലാത്ത ഡി.എൻ.എ പരിശോധനയുടെ സാധ്യത തേടി ഹൈകോടതി. പിതൃത്വത്തിൽ ഭർത്താവ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഗർഭം അലസിപ്പിക്കാൻ (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസ് -എം.ടി.പി) യുവതി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനുശിവരാമൻ സർക്കാറിെൻറ വിശദീകരണം തേടിയത്. 20കാരി ഗർഭിണിയാെണന്നറിഞ്ഞതോടെ, ഉത്തരവാദി താനല്ലെന്ന നിലപാട് ഭർത്താവ് സ്വീകരിച്ചതിനെ തുടർന്നാണ് അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഭർതൃവീട്ടുകാർ ക്രൂരമായി പെരുമാറാൻ തുടങ്ങിയതോടെ യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോന്നു. ഇത് സംബന്ധിച്ച് പൊലീസ് കേസുമുണ്ട്.
പ്രശ്നം കൗൺസിലിങിലൂടെയും മറ്റും പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവിെൻറ നിസ്സഹകരണം മൂലം നടന്നില്ല. ഈ സാഹചര്യത്തിലാണ് 15 ആഴ്ച പൂർത്തിയാക്കിയ ഗർഭം അലസിപ്പിക്കാൻ കോടതിയെ സമീപിച്ചത്. വിവാഹബന്ധത്തിൽനിന്നുണ്ടായ ഗർഭമാണെങ്കിലും തേൻറതല്ലാത്ത കുഞ്ഞിനെ വേണ്ടെന്ന് ഭർത്താവ് പറയുന്ന സാഹചര്യത്തിൽ തെൻറ മാനസികനില കൂടി പരിഗണിച്ച് ഇതിന് അനുമതി നൽകണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. ഭർത്താവിന് കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും വ്യാഴാഴ്ച കേസ് പരിഗണിക്കവേ അഭിഭാഷകൻ മുഖേന പോലും ഹാജരായിരുന്നില്ല.
ഡി.എൻ.എ പരിശോധനയും യുവതി ആവശ്യപ്പെടുന്നു. പിതൃത്വം മനസ്സിലാക്കാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്ന് സർക്കാറും വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഇത് സാധ്യമാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി, വിശദാംശങ്ങൾ നൽകാൻ സർക്കാറിനോടും ഹരജിക്കാരിയുടെ അഭിഭാഷകനോടും നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.