സർക്കാറിെൻറ മദ്യ നിർമാണ തീരുമാനം നഷ്ടസാധ്യതയുണ്ടെന്ന പഠന റിപ്പോർട്ട് മറികടന്ന്
text_fieldsപാലക്കാട്: തൊഴിലാളി താൽപര്യം മുൻനിർത്തി പാലക്കാട്ടുനിന്ന് ഇന്ത്യൻ നിർമിത വിദേശമദ്യം ഉൽപാദിപ്പിക്കാൻ എക്സൈസ് വകുപ്പ് എടുത്ത തീരുമാനം നഷ്ടസാധ്യത ചൂണ്ടിക്കാട്ടിയുള്ള പഠന റിപ്പോർട്ടും ഇടത് സർക്കാറിെൻറ തന്നെ മുൻ തീരുമാനവും മറികടന്ന്. മേനോൻപാറയിലെ ചിറ്റൂർ ഷുഗർ കോഓപറേറ്റിവ് ലിമിറ്റഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റലറിയിൽനിന്ന് വിലക്കുറവുള്ള മദ്യം ഉൽപാദിപ്പിക്കാനുള്ള പുതിയ തീരുമാനമാണ് മുൻ നിലപാടിന് വിരുദ്ധമായത്.
സഹകരണ മേഖലയിലെ ചിറ്റൂർ പഞ്ചസാര ഫാക്ടറിയോടനുബന്ധിച്ചുള്ള ഡിസ്റ്റലറി പുനരുജ്ജീവിപ്പിക്കുന്നത് തികഞ്ഞ നഷ്ടമാകുമെന്ന പഠന റിപ്പോർട്ട് നേരത്തേ സർക്കാർ പരിഗണിക്കുകയും തീരുമാനമെടുക്കുകയും ചെയ്തതാണ്. എൻ.സി. ബാലകൃഷ്ണൻ സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടറായിരിക്കെ സർക്കാറിലേക്ക് അയച്ച വിശദമായ റിപ്പോർട്ടിൽ നഷ്ടത്തിന് വഴിവെക്കുന്ന അഞ്ച് കാരണങ്ങൾ നിരത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അന്നത്തെ ഇടത് സർക്കാർ വിദേശമദ്യ ഉൽപാദനം വേണ്ടെന്ന് തീരുമാനിച്ചു. റിപ്പോർട്ടിൽ വ്യക്തമാക്കിയ കാരണങ്ങൾ അതേപടി നിലനിൽക്കുമ്പോഴാണ് മദ്യം നിർമിക്കാനുള്ള തീരുമാനവുമായി ഇപ്പോൾ സർക്കാർ മുന്നോട്ടുപോകുന്നത്.
ഈഥൈൽ ആൽക്കഹോൾ ഉൽപാദിപ്പിക്കുന്നതിന് സൺ കെമിക്കൽസ് എന്ന സ്വകാര്യ സ്ഥാപനത്തിന് പ്ലാച്ചിമട കേസിെൻറ പശ്ചാത്തലത്തിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചതിനെ തുടർന്നുണ്ടായ പുകിൽ അന്നത്തെ സർക്കാർ തീരുമാനത്തിന് കാരണങ്ങളിലൊന്നാണ്. പാലക്കാട് ജില്ലയിലെ മറ്റൊരു പഞ്ചായത്ത് ഈ സ്ഥാപനത്തിന് നൽകിയ അനുമതി ഒരുഘട്ടത്തിൽ സർക്കാർ അംഗീകരിക്കുകയും പിന്നീട്, നിഷേധിക്കുകയുമായിരുന്നു. പാലക്കാട് ജില്ലയിൽ മൂന്ന് ഇന്ത്യൻ നിർമിത വിദേശമദ്യ സ്ഥാപനമടക്കം സംസ്ഥാനത്ത് അഞ്ച് ഡിസ്റ്റിലറികൾക്ക് നൽകിയ അനുമതി വിവാദമായപ്പോൾ മേനോൻപാറയിലെ ചിക്കോപ്സ് അടക്കം കൂടുതൽ ഡിസ്റ്റിലറികൾക്കൊന്നിനും അനുമതി നൽകേണ്ടതില്ലെന്ന സുപ്രധാന തീരുമാനവും സർക്കാർ എടുത്തു. ഈ തീരുമാനം നിലനിൽക്കെയാണ് എക്സൈസ് വകുപ്പിെൻറ മദ്യനിർമാണ നീക്കമെന്നതും ശ്രദ്ധേയമാണ്.
ചിക്കോപ്സ് നിർജീവമായ സമയത്ത് പഞ്ചസാര ഫാക്ടറിയിലടക്കം ഉണ്ടായിരുന്ന നാനൂറോളം തൊഴിലാളികൾ ഡിസ്റ്റിലറി സംബന്ധിച്ച സർക്കാർ തീരുമാനത്തെ തുടർന്ന്, സ്വയം വിരമിക്കൽ പദ്ധതി സ്വീകരിച്ച് പുറത്തുപോവുകയായിരുന്നു. ഇതിന് തയാറാവാതിരുന്ന 64 തൊഴിലാളികളെ പിന്നീട് ബിവറേജസ് കോർപറേഷനിലേക്ക് മാറ്റി.
ചിക്കോപ്സിൽ ഇപ്പോൾ തൊഴിലാളികളായി ആരുമില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ തൊഴിലാളി താൽപര്യമാണ് മദ്യം ഉൽപാദനത്തിന് കാരണമെന്ന വാദത്തിൽ പ്രസക്തിയില്ലെന്ന് പഴയ ചിക്കോപ്സ് ജീവനക്കാർ തന്നെ പറയുന്നു.
ആദ്യഘട്ടത്തിൽ വിലക്കുറവുള്ള മദ്യത്തിെൻറ ബോട്ടലിങ് പ്ലാൻറ് ആണ് ആരംഭിക്കുന്നത്. എന്നാൽ, ബിവറജേസ് കോർപറേഷന് ലാഭകരമായി ഇത് നടത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്ന് കണ്ടറിയണം. നഷ്ടം ഉറപ്പായാൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏതെങ്കിലും സ്വകാര്യ ഗ്രൂപ്പിന് ഇത് കൈമാറ്റം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.