Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരവിൽ കവിഞ്ഞ സ്വത്ത്:...

വരവിൽ കവിഞ്ഞ സ്വത്ത്: സിഡ്കോ മുൻ സെയിൽസ് മാനേജർക്ക് മൂന്നു വർഷം തടവും 29 ലക്ഷം പിഴയും

text_fields
bookmark_border
Chandramathi Amma
cancel
camera_alt

ചന്ദ്രമതിയമ്മ

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജർ ചന്ദ്രമതിയമ്മക്ക് മൂന്നു വർഷം തടവും 29 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലും പ്രതിയാണ് ചന്ദ്രമതിയമ്മ.

01.01.2005 മുതൽ 21.11.2008 വരെയുള്ള സിഡ്കോ സെയിൽസ് മാനേജരായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ചത്.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ മുൻ സൂപ്രണ്ട് സി.പി. ഗോപകുമാർ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഇൻസ്പെക്ടർമാരായിരുന്ന റെജി ജേക്കബ്, അജിത് കുമാർ, അശോകൻ, എസ്.എസ്. സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. മുൻ സൂപ്രണ്ട് വി.എൻ. ശശിധരൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. രഞ്ജിത്കുമാർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ. വിനോദ്‌ കുമാർ ഐ.പി.എസ്. അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Disproportionate Assests CaseAssests CaseCIDCO
News Summary - Disproportionate Assests Case: CIDCO ex-sales manager jailed for three years and fined Rs 29 lakh
Next Story