ഭിന്നശേഷിക്കാരോട് കനിവില്ലാതെ ‘കൈവല്യ’ വായ്പ; കെട്ടിക്കിടക്കുന്നത് 6835 അപേക്ഷ
text_fieldsകൊച്ചി: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘കൈ വല്യ’ വായ്പയുടെ കാരുണ്യം കാത്ത് കെട്ടിക്കിടക്കുന്നത് 6835 അപേക്ഷ. തൊഴിൽ വികസന വകുപ്പ് രണ്ടുവർഷം മുമ്പ് അവതരിപ്പിച്ച പദ്ധതി പ്രകാരം ഇതുവരെ സഹായം കിട്ടിയത് 631 പേർക്കുമാ ത്രം. ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്ന കാരണം. ശാരീരികപ്രയാസം കാരണം മറ്റുതൊഴിൽ ലഭ ിക്കാത്ത 21നും 55നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷകർ.
പദ്ധതിക്ക് 2016-17ൽ 1,53,50,000 രൂപ, 2017-18ൽ 84,97,000, 201 8-19ൽ 77,00,000 എന്നിങ്ങനെ 3,15,47,000 രൂപയാണ് സർക്കാർ അനുവദിച്ചത്. പരമാവധി 50,000 രൂപ വരെയാണ് ഒരാൾക്ക് അനുവദിക്കുക. പ്രതിമാസം 475 രൂപ വീതം അഞ്ചുവർഷംകൊണ്ട് 25,000 രൂപ തിരിച്ചടച്ചാൽ മതി. ഭിന്നശേഷിക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു പദ്ധതി.
സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലാതെ കുടുംബത്തെയും മറ്റും ആശ്രയിച്ച് ജീവിക്കുന്നവരാണ് അപേക്ഷകരിൽ ഭൂരിഭാഗവും. നടക്കാന്‍ കഴിയാത്തവരും അരക്കുതാഴേക്ക് തളർന്നവരും വീല്‍ചെയറിൽ സഞ്ചരിക്കുന്നവരും ഏറെ പ്രയാസം സഹിച്ചാണ് ഒാഫിസുകൾ കയറിയിറങ്ങി അപേക്ഷ സമർപ്പിച്ചത്. കലക്ടറേറ്റുകളില്‍ നടത്തിയ മൂന്നുദിവസത്തെ സംരംഭകത്വ ക്ലാസിലും പ്രയാസങ്ങൾ സഹിച്ച് പങ്കെടുത്തു. ചെയ്യാൻ കഴിയുന്ന സ്വയം തൊഴിൽ സംരംഭം കണ്ടെത്തി പദ്ധതി റിപ്പോർട്ട് സമർപ്പിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്നായിരുന്നു പരിശീലനക്ലാസ്.
ഇതിന് രേഖകൾ തയാറാക്കാനും യാത്രക്കും മറ്റുമായി ഒരാൾക്ക് 2000-3000 രൂപ വരെ ചെലവായി. ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ വാഹനം വിളിച്ചാണ് കലക്ടറേറ്റുകളിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലും പലതവണ എത്തിയത്. വായ്പവിതരണം നിലച്ചെങ്കിലും പല സ്ഥലത്തും പരിശീലന ക്ലാസുകൾ നടക്കുന്നുണ്ട്.
ബജറ്റിൽ ഫണ്ട് അനുവദിച്ച് അപേക്ഷകർക്ക് അടിയന്തരമായി വായ്പ ലഭ്യമാക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.