Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദിലീപിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു; ഹാർഡ് ഡിസ്കും   മൂന്ന് ഫോണുകളും പിടിച്ചെടുത്തു
cancel

ദിലീപിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു; ഹാർഡ് ഡിസ്കും മൂന്ന് ഫോണുകളും പിടിച്ചെടുത്തു

text_fields
bookmark_border

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. തെളിവുകൾ തേടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് റെയ്ഡിനെത്തിയത്. ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് 6.45നാണ് അവസാനിക്കുന്നത്. അതേസമയം സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ നിർമാണ കമ്പനിയിലും പരിശോധന തുടരുകയാണ്.

ദിലീപിന്റെ വീട്ടിൽനിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും മൂന്ന് മൊബൈൽ ഫോണും രണ്ട് ഐ പാഡും പിടിച്ചെടുത്തു. ഇതിലൊന്ന് ദിലീപിേന്റതാണ്. കൂടാതെ ഒരു പെൻഡ്രൈവും പിടിച്ചെടുത്തു. നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്ത കേസിലാണ് തെളിവുകൾ തേടി അന്വേഷണ സംഘം റെയ്ഡിനെത്തിയത്. ദിലീപിന്റെ ആലുവ തോട്ടക്കാട്ടുകരയിലുള്ള പത്മസരോവരം വീട്ടിയിരുന്നു റെയ്ഡ്.

ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. പത്മസരോവരം വീട്ടിലെ ഹാളിൽവെച്ചാണ് ഗൂഡാലോചന നടന്നത് എന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്.

തന്‍റെ മൊഴി മുഖവിലക്കെടുത്തത് കൊണ്ടാണ് ദിലീപിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ദിലീപ് പദ്ധതിയിട്ടുവെന്ന കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാർ നിർണായക തെളിവുകൾ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഉള്ളവയാണ് കൈമാറിയത്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകൾ ബാലചന്ദ്രകുമാർ അടുത്തിടെ പുറത്തുവിട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ.

വെളിപ്പെടുത്തലിനെ തുടർന്ന് ഡിവൈ.എസ്‌.പി ബൈജു പൗലോസ് തലവനായ അന്വേഷണ സംഘമാണ് ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുത്തത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dileep's house raid ends; Hard disk and phone seized
Next Story