സ്നേഹപാഠമായി റമദാൻ
text_fieldsമനുഷ്യകുലത്തിന് മാർഗദർശകമായും സന്മാർഗത്തിലേക്ക് നയിക്കു ന്നതും സത്യാസത്യങ്ങളെ വിവേചിക്കുന്നതുമായ സുവ്യക്ത നിർദേശങ്ങളു മായി ഖുർആൻ അവതരിച്ച മാസമാകുന്നു റമദാൻ (ഖുർആൻ 1:185). അഥവാ, ഓരോ മുസ് ലിമിെൻറയും ജീവിതത്തിെൻറ ഭിന്നമേഖലകളിൽ സംസ്കരണമാവശ്യപ്പെട് ടും മാനവ ഐക്യവും സാഹോദര്യവും വിളിച്ചോതിയുമാണ് ഓരോ റമദാനും കടന ്നുവരുന്നത്. നമസ്കാരത്തിലൂടെ മുസ്ലിം അഹന്തയെ പിഴുതെറിയുമ്പേ ാഴും ഹജ്ജിലൂടെ സാമൂഹിക ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്യുമ്പോഴും 30 ദിവ സത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംസ്കരണം നടത്തുമ്പോഴുമെല്ലാം സാധ്യമാകുന്നത് മാനുഷിക സമത്വമാണ്.
പരസ്പരം സന്തോഷങ്ങളും വേദനകളും പങ്കുവെക്കുമ്പോഴാണ് ജീവിതം മഹത്തരമാകുന്നത് എന്ന ഓർമപ്പെടുത്തലാണ് റമദാൻ. റമദാനിലെ വ്രതാനുഷ്ഠാനം ആത്മനിയന്ത്രണമാണ്. 11 മാസങ്ങളിലായി കുമിഞ്ഞുകൂടിയ പാപക്കറകൾ നീക്കംചെയ്യാനും കളങ്കരഹിതമായ പുതുജീവിതം കെട്ടിപ്പടുക്കാനും അത് വഴിയൊരുക്കുന്നു. നോമ്പ് മനുഷ്യരിൽ കർമബോധവും ക്ഷമാശീലവും വളരാൻ കാരണമാകുന്നു. കൂടാതെ, ആപത്തുകളെ നേരിടാനും ദൈവികതാൽപര്യങ്ങൾക്ക് മുന്നിൽ ദേഹേച്ഛകളെ നിയന്ത്രിക്കാനും മനുഷ്യനെ പഠിപ്പിക്കുന്നു. ഹൃദയശുദ്ധിയാണ് ശാരീരിക ശുദ്ധിയുടെ അടിസ്ഥാനമെന്ന പ്രവാചക വചനത്തിെൻറ കർമരേഖകൂടിയാണ് റമദാൻ സമ്മാനിക്കുന്നത്.
എല്ലാവരിലും നന്മയുടെ വിചാരവും വിനയവും ഉടലെടുക്കുന്ന, പാപം ചെയ്ത ഹൃദയങ്ങളിൽ സങ്കോചം തോന്നിത്തുടങ്ങുന്ന, ധനം ദൈവമാർഗത്തിൽ ചെലവഴിക്കാൻ താൽപര്യം ജനിക്കുന്ന, സമൂഹം നന്മയുടെ മാർഗത്തിലേക്ക് ഒന്നിച്ചുനടക്കുന്ന സംസ്കരണമുറയാണ് റമദാൻ മുന്നോട്ടുവെക്കുന്നത്.
ധനികർ സുഖസൗകര്യങ്ങളിൽനിന്ന് മാറി ദരിദ്രരായ പട്ടിണിപ്പാവങ്ങളോടൊന്നിച്ച് നിൽക്കുമ്പോൾ ഉണ്ടായിത്തീരുന്ന മാനസികാവസ്ഥയും തങ്ങളുടെ പതിവിലേക്ക് ലോക മുസ്ലിംകൾ ഒന്നടങ്കം വരുമ്പോൾ പാവപ്പെട്ടവർക്കുണ്ടാകുന്ന മനോഭാവവും ലോകത്തിന് ഇസ്ലാം നൽകുന്ന ഉത്തമ സമത്വ മാതൃകയാണ്. വ്രതാനുഷ്ഠാനം മനുഷ്യമനസ്സുകളിൽ കാരുണ്യവും വിനയവും വളർത്തിയെടുക്കുന്നുണ്ട്.
വിശപ്പനുഭവിക്കുന്ന ധനികെൻറ മനസ്സിലേക്ക് എന്നും വിശപ്പുമാത്രം പരിചയിച്ച ദരിദ്രരോട് അലിവ് തോന്നാനും സുഖവും ഗുണമേന്മയുള്ള ചികിത്സയും അനുഭവിച്ചറിഞ്ഞവർക്ക് പാവപ്പെട്ടവെൻറ വേദനകളും രോദനങ്ങളും ഉൾക്കൊണ്ട് അവർക്ക് സാന്ത്വനമേകാനും മനസ്സുവരുന്നത് റമദാൻ നൽകുന്ന കാരുണ്യ ബോധത്തിലൂടെയാണ്.
പാപങ്ങളിൽനിന്ന് മാറി ജീവിതത്തിെൻറ നന്മയുടെ വസന്തങ്ങൾക്ക് വിത്ത് പാകിത്തുടങ്ങാനുള്ള അവസരംകൂടിയാണ് വിശ്വാസികൾക്ക് മുന്നിലേക്ക് റമദാൻ നീട്ടിവെക്കുന്നത്. എല്ലാം മറന്ന് നന്മയുടെ, പരസഹായത്തിെൻറ, സാഹോദര്യബോധത്തിെൻറ ഏകമായ വഴിയിലൂടെ നടന്നുനീങ്ങാനാണ് നോമ്പുകാലം ആവശ്യപ്പെടുന്നത്.
വ്രതം വിശ്വാസികൾക്കിടയിൽ സ്നേഹവും സാഹോദര്യവും പരസ്പര അനുകമ്പയും ഐക്യബോധവും വളർത്താൻ സഹായിക്കുന്നതുപോലെ ശാരീരികക്ഷമതയും മനക്കരുത്തും ക്ഷമയും വിനയവും നിശ്ചയദാർഢ്യവും ആത്മീയ ബോധവും ധാർമിക ചിന്തയും ഉറപ്പുവരുത്തുന്നതിനും വഴിയൊരുക്കുന്നുണ്ട്. ആത്മസംസ്കരണവും ഹൃദയശുദ്ധീകരണവുമായിരിക്കണം വിശ്വാസി വ്രതാനുഷ്ഠാനത്തിലൂടെ ലക്ഷ്യമാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.