Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഞ്ചായത്ത്...

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് എ.ജിയോട് സബ്കലക്ടർ

text_fields
bookmark_border
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് എ.ജിയോട് സബ്കലക്ടർ
cancel

കൊച്ചി: അനധികൃത നിർമാണവുമായി ബന്ധപ്പെട്ട ദേവികുളം സബ്കലക്ടര്‍ രേണു രാജിെൻ റ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. എസ്. രാേജന്ദ്രൻ എം.എൽ.എ വ്യക്തിപരമാ യി ആക്ഷേപിച്ചെന്ന പരാതിയില്ലാതെ കോടതിയലക്ഷ്യത്തിന് മൂന്നാർ പഞ്ചായത്ത് സെക്രട്ട റിക്കെതിരെ ഹരജി നൽകാൻ നടപടിയെടുക്കണമെന്ന അഭ്യർഥനയാണ് റിപ്പോർട്ടിലുള്ളത്. അനധികൃതനിർമാണം തടയാൻ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു, സറ്റോപ് മെമ്മോ നൽകിയിട്ടും രാജേന്ദ്രന്‍ എം.എൽ.യുടെ സാന്നിധ്യത്തിൽ അനധികൃത നിര്‍മാണം തുടർന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

മൂന്നാർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി ലഭിച്ച ഭൂമിയിൽ നിയമവിരുദ്ധ നിർമാണം നടക്കുന്നുവെന്ന് പരാതി ലഭിച്ചതിെനത്തുടർന്നുള്ള നടപടികളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന് കീഴിൽവരുന്ന എട്ട് വില്ലേജിൽ കെട്ടിട നിർമാണത്തിന് റവന്യൂവകുപ്പ് അനുമതി നിർബന്ധമാക്കിയ 2010 ജനുവരി 21ലെ ഹൈകോടതി ഇടക്കാല ഉത്തരവിന് വിരുദ്ധമാണ് നിർമാണപ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

വിവാദഭൂമിയിൽ കലക്ടറുടെ എൻ.ഒ.സി ഇല്ലാതെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റോപ് മെമ്മോ തയാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. 2019 ഫെബ്രുവരി അഞ്ചിന് സ്റ്റോപ് മെമ്മോ സെക്രട്ടറി കൈപ്പറ്റിയതായി മൂന്നാർ വില്ലേജ് ഒാഫിസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമാണം തുടരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സ്പെഷൽ വില്ലേജ് ഒാഫിസറെയും ഭൂസംരക്ഷണ സേനാംഗങ്ങളെയും പരിശോധനക്കയച്ചു. എന്നാൽ, കരാറുകാരനും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് ഉദ്യോഗസ്ഥരെ ആക്ഷേപിക്കുകയും നിർമാണം തുടരുകയും ചെയ്തു. തുടർന്ന് റവന്യൂ റെേക്കാർഡ്സ് തഹസിൽദാർ ഉമാ ശങ്കറിനെ സ്ഥലത്തേക്കയച്ചു.പഞ്ചായത്ത് പ്രസിഡൻറിെൻറയും അംഗങ്ങളുടെയും നേതൃത്വത്തിൽ സ്ത്രീകളടക്കം ഒേട്ടറെപ്പേർ സ്ഥലത്ത് സംഘടിച്ചിട്ടുണ്ടെന്ന വിവരത്തെതുടർന്ന് മൂന്നാർ സബ് ഇൻസ്പെക്ടറോട് അവിടേക്ക് പോകാൻ നിർദേശം നൽകി.

പൊലീസ് സാന്നിധ്യം ഉറപ്പാക്കി നിർമാണം നിർത്തിെവപ്പിക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാനും മൂന്നാർ ഡിവൈ.എസ്.പിയെ അറിയിച്ചു. കലക്ടറെ വിവരം അറിയിക്കുകയും അദ്ദേഹത്തിെൻറ നിർദേശപ്രകാരം പണി നിർത്തിവെക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, കോടതി ഉത്തരവും റവന്യൂ അധികൃതരുടെ നിർദേശവും ലംഘിച്ച് നിർമാണം തുടർന്നു. ഇതിനിെട രാജേന്ദ്രൻ എം.എൽ.എ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തിെൻറ സാന്നിധ്യത്തിൽ നിർമാണം തുടർന്നതായി റിപ്പോർട്ടിൽ പറയുന്നു.

നിർമാണപ്രവർത്തനം കോടതിയലക്ഷ്യമാണെന്നും പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRenu Raj IASdevikulamsub collector
News Summary - Devikulam Sub Collector Condempt of court-Kerala News
Next Story