ആറ് ദലിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാൻ ദേവസ്വം ബോര്‍ഡ്
text_fieldsതിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറ ചരിത്രത്തിലാദ്യമായി ആറ് ദലിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് ശിപാര്‍ശ ചെയ്തു. പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട്ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡ് തയാറാക്കിയത്.
അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദേശംനല്‍കിയിരുന്നു. ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. മുന്നാക്കവിഭാഗത്തില്‍നിന്ന് 26 പേര് മെറിറ്റ് പട്ടികപ്രകാരം ശാന്തി നിയമനത്തിന് യോഗ്യതനേടി. പിന്നാക്കവിഭാഗങ്ങളില്‍നിന്ന് 36 പേരും ഇടംനേടി. ഇതില്‍ 16 പേര് മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
പട്ടികജാതി വിഭാഗത്തില്‍നിന്ന് ആറ് പേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്. രണ്ടാം ആന പാപ്പാന് തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും റിക്രൂട്ട്മെൻറ് ബോര്‍ഡ് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തില്‍പെട്ട മൂന്നുപേരാണ് ആന പാപ്പാന് മെറിറ്റ് പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
