Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവനന്ദയുടെ മരണം;...

ദേവനന്ദയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് കൈമാറും

text_fields
bookmark_border
ദേവനന്ദയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് കൈമാറും
cancel

കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. പോസ്റ്റ്മോർട്ടം ചെയ്ത േഫാറൻസിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയേക്കും. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതൽ അന്വേഷണങ്ങൾ നടക്കുക. ദേവനന്ദയുടെ മാതാപിതാക്കളും നാട്ടുകാരും ഉന്നയിക്കുന്ന ദുരൂഹതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ചെരിപ്പിടാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്ത കുട്ടി എങ്ങനെ കടവ് വരെ എത്തിയെന്നത് സംബന്ധിച്ചും ഷാളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കടത്തിക്കൊണ്ടുപോയതാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കൾ. മൃതദേഹം കണ്ടെത്തിയതുവരെയുള്ള ദൂരവും പുഴയുടെ ആഴവുമെല്ലാം പൊലീസ് പരിശോധിച്ചിട്ടുണ്ട്.

ദേവനന്ദയുടെ വീട്ടിൽനിന്ന് 75മീറ്റർ ദൂരമേ പടവുകളിലേക്കുള്ളൂ. ബണ്ടിലേക്ക് 200മീറ്ററും. ബണ്ടിന് 100 മീറ്റർ അകലെയായാണ് വള്ളിപ്പടർപ്പുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മകൾ ഒരിക്കലും ആറ്റിെൻറ മറുകരയിലേക്കുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല.

ആളില്ലാത്ത വീടിന് സമീപത്തേക്കും പോയിട്ടില്ലെന്ന് അമ്മ ധന്യ പറയുന്നു. മൃതദേഹത്തിനൊപ്പം കണ്ട ഷാൾ ധരിച്ച് കുട്ടി ഒരിക്കലും പുറത്തുപോയിട്ടില്ലെന്നും അവർ പറയുന്നു. പൊലീസ് നായ് ഈ വീടിനടുത്തേക്ക് ഓടിയെത്തിയത് അന്വേഷിക്കണം. ഒറ്റക്ക് ഇതുവരെ പുറത്തുപോകാത്ത കുട്ടി പെട്ടെന്നൊരുദിവസം ആറ് വരെയെത്തിയെന്നത് വിശ്വസനീയമല്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഇത്തരം സംശയങ്ങൾതന്നെയാണ് പൊലീസ് പരിശോധിക്കുന്നതും.

കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

വെളിയം: ദേവനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. കുടവട്ടൂർ നന്ദനത്തിൽ വീട്ടിലാണ് ഇപ്പോൾ ദേവനന്ദയുടെ മാതാപിതാക്കളുള്ളത്. അമ്മ ധന്യ, പിതാവ് പ്രദീപ് മറ്റ് കുടുംബാംങ്ങളുടെയും മൊഴികൾ എടുത്തു. ദേവനന്ദ വീട്ടിൽനിന്ന് ഒരിക്കലും ഒറ്റക്ക് ആറിൽ പോകില്ലെന്ന് കുടുംബാംഗങ്ങൾ െമാഴി നൽകി.

കുട്ടിയെ ആരോ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോകാമെന്ന നിലപാടിൽ ധന്യ ഉറച്ച് നിൽക്കുന്നതിനാൽ ദുരൂഹത തുടരുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ മാത്രമാണ് പൊലീസ് വീട്ടുകാരുെട ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംഭാഷണം കേട്ടത്. അതെല്ലാം മനസ്സിലാക്കി ആദ്യമായി മൊഴിയെടുക്കാനാണ് പൊലീസ് എത്തിയത്. എസ്.ഐ സുന്ദരേഷൻ, വനിത പൊലിസുകാരായ ബിന്ദു, സിന്ധു എന്നിവർ ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDevanandadevananda death
News Summary - devananda post-mortem report
Next Story