ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കൊല്ലം െകാട്ടിയത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പേ ാസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും ചെളിയുടെയും വെള്ളത്തി െൻെറയും അംശം കണ്ടെത്തി.
ഇന്ന് രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ വീടിന് സമീപത്തെ ഇത്തിക്കര ആറിൽ നിന്ന് മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയുടെ അടിത്തട്ടിലുള്ള വള്ളിയിൽ മുടി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് നെടുമ്പന ഇളവൂർ കിഴക്കേക്കര ഇളവൂർ എൽ.പി സ്കൂൾ റോഡിൽ ധനീഷ് ഭവനിൽ പ്രദീപ് കുമാർ- ധന്യ ദമ്പതികളുടെ മകൾ പൊന്നു എന്ന ദേവനന്ദയെ (ഏഴ്) കാണാതായത്. ഏഴു വയസ്സുകാരിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മൂന്നുമാസം പ്രായമുള്ള സഹോദരനൊപ്പം വീടിനുള്ളിൽ നിന്ന ഏഴു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിലാണ് കാണാതായത്. മാതാവ് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയായിരുന്നു സംഭവം.
കുട്ടിയെ കണ്ടെത്തുന്നതിന് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ധർ അടക്കം 50 പേർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മാതാവിന്റെ പ്രസവത്തിനായി ആറുമാസം മുമ്പാണ് ദേവനന്ദയുടെ കുടുംബം കുടവട്ടൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദ. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മസ്കത്തിൽ ജോലി ചെയ്യുന്ന പിതാവ് പ്രദീപ് ഇന്ന് രാവിലെ വീട്ടിൽ എത്തി. എന്നാൽ അേപ്പാഴേക്കും ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.