ദേവനന്ദയുടെ മരണം: കുട്ടിയെ ആറ്റിൽ തള്ളിയിട്ടതാണോയെന്ന് സംശയം
text_fieldsകൊട്ടിയം: ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ പള്ളിമൺ ആറ്റിെൻറ ഇളവൂർ ഭാഗത്തെ വിവ ിധയിടങ്ങളിൽ നിന്ന് ഫയർഫോഴ്സിെൻറ സഹായത്തോടെ പൊലീസ് ചളി ശേഖരിച്ചു. ബുധനാഴ്ച സ്ഥല ം സന്ദർശിച്ച ഫോറൻസിക് സംഘത്തിെൻറ നിർദേശ പ്രകാരമാണിത്. പോസ്റ്റ്മോർട്ടം നടത്തി യ സമയത്ത് കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയ ചളി ആറ്റിെൻറ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെ ത്തുന്നതിനാണ് ചളിയുടെ സാമ്പിൾ എടുത്തത്. ഇത് അന്വേഷണസംഘം ഫോറൻസിക് ലാബിലേക്കയച് ചു.
കൊല്ലത്തു നിന്നെത്തിയ ഫയർഫോഴ്സിെൻറ സ്കൂബാ ടീമാണ് ചളി ശേഖരിച്ചത്. ആറ്റിൽ തള്ളിയിട്ടതാണോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. ആറ്റിെൻറ മധ്യഭാഗത്ത് കരിങ്കൽ കൂട്ടമുണ്ടെങ്കിലും അതിൽ കുട്ടിയുടെ ശരീരം തട്ടിയിട്ടില്ല. ഈ പാറയിൽ തട്ടാതെ ഒഴുകിപ്പോകുക പ്രയാസമാണെന്ന് പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നെങ്കിൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.
പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗത്തിെൻറ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. കാണാതായി ഒരു മണിക്കൂറിനു ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതൽ സംശയങ്ങൾക്കിടയാക്കുന്നത്. കാണാതായി മിനിറ്റുകൾക്കകം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ തിരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെയാണ്.
അവിടേക്ക് മറ്റു സ്ഥലത്തുനിന്ന് ഒഴുകി വന്നതാണോയെന്നും പരിശോധന നടത്തുന്നുണ്ട്. ഒരു ബലപ്രയോഗവും ഇല്ലാതെ ദേവനന്ദ കൂടെ പോകണമെങ്കിൽ മുൻപരിചയമുള്ള ആരെങ്കിലും ആണെന്ന സംശയത്തിലേക്ക് പൊലീസ് നീങ്ങുന്നു. അടുത്ത ബന്ധുക്കൾ അടക്കം നിരവധിപേരുടെ മൊഴികൾ എടുത്തു കഴിഞ്ഞു. മാതാവിെൻറ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. മൊഴികൾ റെക്കോഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്. മൊഴികളിലെ വൈരുധ്യവും പരിശോധിക്കുന്നുണ്ട്.
മൂന്നാംഘട്ട അന്വേഷണത്തിൽ വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയാറാക്കി. ഇതനുസരിച്ച് വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചു. ഒരാളെ സംശയിക്കുന്നതായി അടുത്ത ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന് മുകളിൽ നിർദേശമുള്ളതിനാൽ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെ അതിരഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.