കണ്ണീർ ബാക്കി
text_fieldsതിരഞ്ഞത് 20 മണിക്കൂർ
കൊട്ടിയം: ഒരുഭാഗത്ത് പൊലീസും ഫയർഫോഴ്സും മറുഭാഗത്ത് നാട്ടുക ാരും രാപകൽ വിശ്രമമില്ലാതെ നടത്തിയ തിരച്ചിൽ വിഫലം. ദേവനന്ദ കുസൃതിച്ചിരിയോടെ വീട ണയുന്നത് കാണാൻ കാത്തിരുന്നവർ കണ്ടത് ചേതനയറ്റ് വിറങ്ങലിച്ച ശരീരം. കുഞ്ഞിനെ കാണാതാ യ വ്യാഴാഴ്ച രാവിലെ പത്ത് മുതൽ നാട്ടുകാരും പൊലീസും ഫയർഫോഴ്സുമെല്ലാം പഴുതടച്ച തിരച് ചിലിലായിരുന്നു. രാത്രി ൈവകിയതോടെ ഫയർഫോഴ്സ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ചൂട്ട ും ലൈറ്റുമെല്ലാം കത്തിച്ച് നാട്ടുകാർ തിരച്ചിൽ അവസാനിപ്പിച്ചിരുന്നില്ല. എവിടെയെങ്ക ിലും ജീവനോടെ ഉണ്ടാകണേ എന്ന പ്രാർഥനയും പ്രതീക്ഷയുമായിരുന്നു അവർക്ക്. ഇളവൂർ പ്രദേ ശം മുഴുവൻ ഇന്നലെ രാത്രി ഉറങ്ങിയില്ല. പൊലീസ് രാത്രി പട്രോളിങ്ങും ശക്തമാക്കി. കുഞ്ഞിനെ ത ട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനുകളിലും കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും ജാഗ്രതയിലായിരുന്നു. സമൂഹ മാധ്യമങ്ങളിലും രാപകലില്ലാതെ ദേവനന്ദക്കായി സന്ദേശങ്ങൾ പ്രചരിച്ചു. ഒടുവിൽ പ്രഭാതത്തിൽ എത്തിയത് നെഞ്ച് പിളർക്കുന്ന മരണവാർത്ത.
ആറിെൻറ തീരത്തേക്ക് അണപൊട്ടിയ ദുഃഖവുമായി നാടെത്തി
കൊട്ടിയം: രാപകലില്ലാതെ തിരച്ചിൽ നടത്തുന്നതിനിടെയാണ് പള്ളിമൺ ആറിൽ കുഞ്ഞിെൻറ മൃതദേഹം കണ്ടതായ വാർത്ത പരന്നത്. കേട്ടത് സത്യമാകരുതേയെന്ന് പ്രാർഥനയോടെ നാടൊന്നാകെ ആറിെൻറ കരയിലേക്ക് പാഞ്ഞെത്തി. മൃതദേഹം കണ്ട് പലരും ദുഃഖം നിയന്ത്രിക്കാൻ പാടുപെട്ടു. പള്ളിമൺ ആറിെൻറ ഇളവൂർ ഭാഗത്ത് വള്ളിപ്പടർപ്പുകൾക്കിടയിലാണ് മൃതദേഹം കണ്ടത്. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
ദേവനന്ദയുടെ വീടായ ഇളവൂർ ധനീഷ് ഭവൻ മുതൽ ഇരുനൂറു മീറ്റർ അകലെയുള്ള വള്ളക്കടവ് ആറ്റുതീരം വരെ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. സംഭവമറിഞ്ഞ് ദൂരദേശങ്ങളിൽനിന്ന് പോലും നിരവധി ആളുകൾ ആറ്റുതീരത്തെത്തിയിരുന്നു.
ദുരൂഹതയെന്ന് നാട്ടുകാർ
കൊട്ടിയം: ഒറ്റക്ക് അയൽപക്കത്ത് പോലും പോകാത്ത കുട്ടി, അമ്മയില്ലാതെ പുറത്തിറങ്ങാത്ത കുട്ടി, ആറിലിറങ്ങാനോ വെള്ളത്തിൽ കളിക്കാനോ അധികം കൂട്ടാക്കാത്ത കുട്ടി... ഈ കുഞ്ഞെങ്ങനെ ഒറ്റക്ക് ആറിെൻറ കരയിലെത്തി? ദേവനന്ദയുടെ മരണത്തിൽ നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണിവ.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുത്തച്ഛൻ മോഹനൻ പിള്ളയും പറഞ്ഞു. വീട്ടുകാരുടെ അനുവാദമില്ലാതെ കുഞ്ഞ് പുറത്തേക്കിറങ്ങുകയോ അപരിചിതരുമായി സംസാരിക്കുകയോ ചെയ്യാറില്ല. ഇതുവരെ അവൾ ഒറ്റക്ക് ആറ്റുതീരത്തേക്ക് പോയിട്ടില്ല. രാവിലെ തങ്ങൾ ജോലിക്ക് പോകുമ്പോൾ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. തലേദിവസം നൃത്തമത്സരങ്ങളിൽ പങ്കെടുത്തതിനാൽ ഉറങ്ങട്ടെയെന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ജോലിക്ക് പോയി മണിക്കൂറുകൾ കഴിയുംമുമ്പ് കുട്ടിയെ കാണാനില്ലെന്ന വാർത്തയറിഞ്ഞു. നിജസ്ഥിതി ബോധ്യപ്പെടാൻ ഏതറ്റംവരെയും പോകുമെന്നും മോഹനൻ പിള്ള പറഞ്ഞു.
കടവിൽനിന്ന് 400 മീറ്റർ അകലെ തടയണക്കപ്പുറത്താണ് മൃതദേഹം കണ്ടത്. തടയണ കടന്ന് മൃതദേഹം ഒഴുകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്. തടയണക്കപ്പുറത്തേക്ക് ആരെങ്കിലും കൊണ്ടിട്ടതാണോ അതോ തടയണക്കിടയിലൂടെ വെള്ളം ചോർന്ന് പോകുന്ന ഭാഗംവഴി ഒഴുകിപ്പോയതാണോ എന്നതും പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച തന്നെ ഫയർഫോഴ്സും മുങ്ങൽ വിദഗ്ദരും കടവിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
കുഴഞ്ഞുവീണ് പ്രദീപ്കുമാർ;
അലമുറയിട്ട് ധന്യ
കൊട്ടിയം: പൊന്നുമോൾക്ക് ഒന്നും പറ്റരുതേ എന്ന പ്രാർഥനയോടെ മസ്കത്തിൽനിന്നെത്തിയ പ്രദീപ്കുമാർ കണ്ടത് ചേതനയറ്റ ദേവനന്ദയെ. മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ പ്രദീപിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പാടുപെട്ടു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. തളർന്നുവീണ പ്രദീപ്കുമാറിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. മകൾക്കായി നാടുമുഴുവൻ തിരച്ചിലിലായിരുന്ന സമയത്ത് പ്രദീപ് മസ്കത്തിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ പ്രദീപ്കുമാറിനെ കാത്തിരുന്നത് മകളുടെ മരണവാർത്ത. പള്ളിമൺ ആറ്റിെൻറ തീരത്ത് ഇൻക്വസ്റ്റ് നടപടിക്കായി കിടത്തിയ പൊന്നുവിെൻറ ചേതനയറ്റ ശരീരമാണ് പ്രദീപിനെ കാണിച്ചത്.കുട്ടിയെ കാണാതായത് മുതൽ മനോബലം കൈവിടാതിരുന്ന ധന്യ മരണവാർത്തകേട്ട് അലമുറയിട്ടു. രാവും പകലും നാടൊന്നാകെ മകൾക്ക് തിരച്ചിൽ നടത്തുമ്പോൾ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.