എല്ലാ ഗര്‍ഭിണികളും കോവിഡ് വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: എല്ലാ ഗര്‍ഭിണികളും കോവിഡ് വാക്സിന് എടുക്കണമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. പലതരം പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്കാന് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കാന് 'മാതൃകവചം' കാമ്പയിന് ആരംഭിച്ചത്.
35 വയസ്സിന് മുകളിലുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയുള്ളവർ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്ഥശിശുവിെൻറ ആരോഗ്യത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിന് സ്വീകരിക്കാം. കഴിയുന്നതും നേരത്തേ വാക്സിന് സ്വീകരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യമന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്സിന് നല്കാന് കേന്ദ്രം നേരത്തേ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 39,822 ഗര്‍ഭിണികളാണ് വാക്സിനെടുത്തത്.
സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ യോഗം ചേർന്ന് ഗര്‍ഭിണികള്‍ക്ക് അവബോധം നല്കാന് തീരുമാനമെടുത്തു. എല്ലാ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് അവബോധം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.