കൺട്രോൾ റൂമുകൾ നിർജീവം; പനിക്കണക്കിൽ തലസ്ഥാനത്ത് ഡെങ്കിയില്ല
text_fieldsതിരുവനന്തപുരം: പകർച്ചപ്പനിയിൽ സംസ്ഥാനം തിളയ്ക്കുേമ്പാൾ ആരോഗ്യവകുപ്പിെൻറ കൺേട്രാൾ റൂമുകൾ നിർജീവമായെന്നാണ് ഞായറാഴ്ചത്തെ പനിക്കണക്ക് നൽകുന്ന സൂചന. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത തലസ്ഥാന ജില്ലയിൽ ഞായറാഴ്ച ഒരാൾക്കുപോലും ഡെങ്കി സ്ഥിരീകരിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക് വ്യക്തമാക്കുന്നത്.
കൂടാതെ കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒരാൾക്കുപോലും ഡെങ്കി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കണക്ക്. ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ എല്ലാ ജില്ലയിലും തുറന്നിരുന്നു. എന്നിട്ടും കാര്യക്ഷമമായി കണക്കുകൾ റിപ്പോർട്ട് ചെയ്തില്ല. ഞായറാഴ്ച ആയതിനാലാണ് കൺട്രോൾ റൂമുകൾ നിർജീവമായതെന്നാണ് പറയപ്പെടുന്നത്.
സംസ്ഥാനത്താകെ 36 പേർക്കാണ് ഞായറാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ ഒരാൾക്കും ആലപ്പുഴയിൽ എട്ടുപേർക്കും തൃശൂരിൽ 26 പേർക്കും ഞായറാഴ്ച ഡെങ്കി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിെൻറ കണക്കിൽ എലിപ്പനി ഒരു ജില്ലയിലും റിപ്പോർട്ട് ചെയ്തില്ല. കണ്ണൂരിൽ ഒരാൾക്ക് മലേറിയ കണ്ടെത്തി. അതേസമയം, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 174 പേർ ചികിത്സതേടി. അതിൽ 48 േപർ തലസ്ഥാന ജില്ലയിലാണ്.
കൂടാതെ അഞ്ചുപേർക്ക് എച്ച് 1എൻ 1ബാധിച്ചും ചികിത്സതേടി. എറണാകുളത്ത് നാലുപേർക്കും വയനാട്ടിൽ ഒരാൾക്കുമാണ് എച്ച് 1എൻ 1 സ്ഥിരീകരിച്ചത്. പകർച്ചപ്പനി റിപ്പോർട്ടിങ്ങിലും കാര്യമായ കുറവാണ് ഉണ്ടായത്. മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി 8010 പേർ പകർച്ചപ്പനിക്ക് ചികിത്സതേടി. അതിൽ 375 പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.