പകർച്ചപ്പനിക്ക് ശമനമില്ല; രണ്ടുമരണം, 170 പേർക്ക് കൂടി െഡങ്കിപ്പനി
text_fieldsതിരുവനന്തപുരം: പ്രതിരോധ നടപടി തുടരുേമ്പാഴും കേരളം പനിച്ചൂടിൽ വിറയ്ക്കുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് 170 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരു മരണവും. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സതീഷ് ആണ് (50) മരിച്ചത്. പനി ബാധിച്ച് തിരുവനന്തപുരം സ്വദേശിനിയും മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശിനി സുധ (52) ആണ് മരിച്ചത്. െ
ഡങ്കിപ്പനി സംശയവുമായി ചികിത്സതേടിയവരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 933 പേരാണ് രോഗബാധ സംശയവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. തിങ്കളാഴ്ച എത്തിയത് 711 പേരായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്, 86 പേർ. 31 പേർക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് തൊട്ടുപിന്നിൽ.
എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. ഡെങ്കിപ്പനിബാധ സംശയിക്കുന്നവരുടെ എണ്ണത്തിലും മുന്നിൽ തലസ്ഥാന ജില്ലയാണ്-378 പേർ. പാലക്കാട്ട് 136 പേരാണ് രോഗബാധ സംശയവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കോഴിക്കോട്ട് 136 പേരും െഡങ്കിസംശയവുമായി ആശുപത്രികളിെലത്തിയിട്ടുണ്ട്.
വൈറൽ പനി ബാധിച്ച് ഒ.പിയിലെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും കിടത്തിചികിത്സക്ക് വിധേയമായവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. 20,300 പേരാണ് ചൊവ്വാഴ്ച പനിക്ക് ഒ.പിയിലെത്തിയത്. ഇതിൽ 170 േപരെ ആശുപത്രിയിൽ പ്രവേശിച്ചു. എന്നാൽ, തിങ്കളാഴ്ച 22,896പേർ ഒ.പിയിലെത്തിയതിൽ 682 പേരെയാണ് കിടത്തി ചികിത്സക്ക് വിധേയമാക്കിയിരുന്നത്. ചൊവ്വാഴ്ച പനിബാധിച്ചെത്തിയവരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെയും എണ്ണത്തിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണ്.
3561 പേരിൽ 169 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഏറ്റവും കുറവ് കൊല്ലത്തും. 574-ൽ രണ്ടുപേരെയാണ് കിടത്തിചികിത്സക്ക് വിധേയമാക്കിയത്. എലിപ്പനി സംശയവുമായി ചികിത്സ തേടിയ 16 പേരിൽ 15 പേർക്കും േരാഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിൽ മൂന്നു വീതം പേർക്കും കോട്ടയത്ത് രണ്ടും കോഴിക്കോട്ട് ഒന്നുമാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ഇതിനു പുറമേ 15 എച്ച് 1 എൻ1 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചും കോഴിക്കോട്ട് നാലും, കോട്ടയം, കാസർകോട് ജില്ലകളിൽ രണ്ട് വീതവും കൊല്ലം, വയനാട് ജില്ലകളിൽ ഒന്നുവീതവുമാണ് എച്ച് 1എൻ1 കേസുകൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.