Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമനമില്ലാതെ...

ശമനമില്ലാതെ പകർച്ചപ്പനിയും ഡെങ്കിയും; കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ കൂടി മരിച്ചു 

text_fields
bookmark_border
ശമനമില്ലാതെ പകർച്ചപ്പനിയും ഡെങ്കിയും; കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ കൂടി മരിച്ചു 
cancel

തിരുവനന്തപുരം: കാലവർഷം പെയ്തൊഴിഞ്ഞിട്ടും സംസ്ഥാനത്ത് പകർച്ചപ്പനിക്ക് ശമനമില്ല. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർധിക്കുകയാണ്. ബുധനാഴ്ച രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പനി ബാധിച്ച് തിരുവനന്തപുരം ആര്യനാട് സ്വദേശി ഒന്നരവയസ്സുകാരൻ ഹെർബൻ, കൊല്ലം തലച്ചിറ സ്വദേശി മുരളീധരൻപിള്ള (60), ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ, പത്തിയൂർ സ്വദേശി കുഞ്ഞുമോൾ (39), മലപ്പുറം ചേലേമ്പ്ര സ്വദേശി കോമൻ (66), മലപ്പുറം എടപ്പറ്റ സ്വദേശി ഷാഹിദ (26), കൊല്ലം തൃക്കടവൂർ സ്വദേശി സ്റ്റീഫൻ സക്കറിയ (39), കൊല്ലം തഴവ സ്വദേശി രാജൻപിള്ള (46), എച്ച്1 എൻ1 ബാധിച്ച് തൃശൂർ കൊടകര സ്വദേശി ഒരു വയസ്സുകാരി തന്മയ, കാസർകോട് നീലേശ്വരം സ്വദേശി ലീല (57) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചമാത്രം പകർച്ചപ്പനി ബാധിച്ച് 29,487 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ 5026 പേരും മലപ്പുറം ജില്ലയിലാണ്. കൂടാതെ 206 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇതിൽ 88 പേരും തലസ്ഥാന ജില്ലയിലുള്ളവരാണ്. 

860 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും വിവിധ ആശുപത്രികളിൽ ചികിത്സതേടി. 13 പേർക്ക് എച്ച്1 എൻ1ഉം ആറു പേർക്ക് എലിപ്പനിയും ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി 19 പേരും ചികിത്സേതടി. വയറിളക്കരോഗങ്ങൾ ബാധിച്ച് 3108 പേരും ചിക്കൻപോക്സ് പിടിപെട്ട് 64 പേരും ചകിത്സതേടി. 

വിവിധ ജില്ലകളിലെ പനി ബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ  ഡെങ്കി ബാധിതരുടെ കണക്ക്: തിരുവനന്തപുരം 3380 (88), കൊല്ലം 1956 (35), പത്തനംതിട്ട 740 (മൂന്ന്), ഇടുക്കി 567 (രണ്ട്), കോട്ടയം 1070 (രണ്ട്), ആലപ്പുഴ  1399 (14), എറണാകുളം 1840 (ഒമ്പത്), തൃശൂർ 2668 (15), പാലക്കാട് 3398 (0),  മലപ്പുറം 5026 (0), കോഴിക്കോട് 3277 (28), വയനാട് 1057 (അഞ്ച്), കണ്ണൂർ 1967 (മൂന്ന്), കാസർകോട് 1142 (രണ്ട്). 

പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് പറയുേമ്പാഴും ദിനംപ്രതിയുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്. മിക്കവാറും എല്ലാ  ജില്ലയിലും സ്ഥിതി ആശങ്കജനകമാണ്. ഈ വർഷം ഇതുവരെ 15.65  ലക്ഷം പേർക്ക് പനി പിടിപെട്ടു. 300ലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 99812 പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverkerala newsdeath rolldengue
News Summary - dengue fever and fever: nine persons include children dead
Next Story