കൊച്ചി മെട്രൊ ഉദ്ഘാടനം ഏപ്രിലിൽ
text_fieldsതിരുവനന്തപുരം: കൊച്ചി മെട്രോ െറയിൽവേയുടെ ആദ്യഘട്ട ഉദ്ഘാടനം ഏപ്രിലിൽ. സുരക്ഷാ കമീഷെൻറ പരിശോധനകൾക്കു ശേഷമാകും തീയതി പ്രഖ്യാപിക്കുക. ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്റർ ദൂരത്തിലാണ് ആദ്യം വണ്ടി ഒാടുക. ഇതിനു സർക്കാർ അനുവാദം നൽകിയെന്നും ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വങ്ങളെല്ലാം മാറിയെന്നും കെ.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരൻ അറിയിച്ചു. ആലുവ മുതൽ മഹാരാജാസ് കോളജ് വരെ വേണമെന്നായിരുന്നു സർക്കാറിെൻറ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ശ്രീധരൻ നടത്തിയ ചർച്ചയിലാണ് ആദ്യം പാലാരിവട്ടം വരെയെന്ന തീരുമാനമുണ്ടായത്.
സുരക്ഷാ പരിശോധനകൾക്കായി മെട്രോ റെയിൽവേ സുരക്ഷാ കമീഷന് ഇതു സംബന്ധിച്ച രേഖകൾ കൈമാറിയിട്ടുണ്ട്. ഏപ്രിൽ ആദ്യവാരത്തിലാണ് പരിശോധനക്ക് കമീഷൻ സമയം അനുവദിച്ചിട്ടുള്ളത്. മറ്റുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പാലാരിവട്ടം വരെയുള്ള പാതകൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും മഹാരാജാസ് കോളജ് വരെ നിർമാണം പൂർത്തിയാക്കിയ ശേഷം സർവിസ് തുടങ്ങിയാൽ മതിയെന്ന നിലപാടാണ് സർക്കാറിനുണ്ടായിരുന്നത്. ഇതിനെത്തുടർന്ന് ഉദ്ഘാടനം സംബന്ധിച്ച് അനിശ്ചിതത്വവും നിലനിന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് ശ്രീധരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്ററിലെ സ്റ്റേഷനുകളുടെ പണി പൂർത്തിയാക്കി സർവിസ് തുടങ്ങാനായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കെ.എം.ആർ.എല്ലിനു നൽകിയിരുന്ന നിർദേശം. മഹാരാജാസ് ഗ്രൗണ്ട് ജങ്ഷൻ വരെയാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. ഇതിനു ശേഷമുള്ള ഭാഗത്തെ ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. വൈറ്റില വരെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളുടെയും പാർക്കിങ് സ്ഥലത്തിെൻറയും നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഇൗമാസം അവസാനത്തോടെ ഇവ പൂർത്തീകരിച്ചു കൈമാറും.
െമട്രോറെയിൽ: സ്ഥലമേറ്റെടുപ്പിന് മുഖ്യമന്ത്രി കലക്ടറെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ രണ്ടാം ഘട്ട മെട്രോ െറയിലിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എറണാകുളം കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മെട്രോറെയിൽ ഉദ്ഘാടനം അടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വാട്ടര്‍ മെട്രോക്കുവേണ്ടി 78 ബോട്ടുകള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചി മെട്രോ െറയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തില്‍ ഗതാഗതത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇതു നേരിടാന്‍ സ്പെഷൽ പൊലീസ് അടക്കം ക്രമീകരണമേർപ്പെടുത്തണമെന്നും മെട്രോ െറയില്‍ അധികൃതര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
മെട്രോറെയില്‍ യാത്രക്കുവേണ്ട കുറഞ്ഞ ചാര്‍ജ് ഒരാള്‍ക്ക് 10രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാറിെൻറ അംഗീകാരത്തിന്സമര്പ്പിച്ചിരിക്കുകയാണ്. പാലാരിവട്ടത്ത് വൈദ്യുതി ബോര്‍ഡിെൻറ ഉടമസ്ഥതയിലുള്ള 0.59 ഏക്കര്‍ ഭൂമി വാഹന പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. 404 കുടുംബശ്രീ അംഗങ്ങളെ വിവിധ തസ്തികകളില്‍ നിയമിക്കും. ഇന്ത്യയിലെ മറ്റു മെട്രോ പദ്ധതികളെല്ലാം പ്രാരംഭ ഘട്ടത്തില്‍ 10 കി. മീറ്ററും അതിനു താഴെയും ദൈര്‍ഘ്യമുള്ളവയായിരുന്നു. കൊച്ചി മെട്രോക്ക് തുടക്കത്തില്‍ 13.26 കി.മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുന്നത്.
കൊച്ചി മെട്രോറെയില്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്, അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (മുഖ്യമന്ത്രി) എം. ശിവശങ്കര്‍, ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, എറണാകുളം കലക്ടര്‍ എ.വൈ. സഫറുല്ല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.